• Home
KRISHIPPURA
keep your memories alive
കാർഷികവാർത്തകൾവിദഗ്ധര്‍ പറയുന്നു

ടിഷ്യൂ കൾച്ചർ പുതുജീവനം

by krishippura October 5, 2021
written by krishippura

എം കെ പി മാവിലായി

ഏതൊരു സസ്യ കോശത്തിനും പുതിയൊരു സസ്യത്തിന് ജന്മം കൊടുക്കാൻ കഴിയുമെന്നുള്ള ആശയത്തിന്റെ പ്രായോഗിക പരിണിത ഫലമാണ് ടിഷ്യൂ കൾച്ചർ വഴിയുള്ള സസ്യ പ്രവർദ്ധനം. കോശങ്ങളെ സസ്യങ്ങളിൽ നിന്നും വേർപെടുത്തിയെടുത്ത് ടെസ്റ്റ് ട്യൂബുകളിലോ മറ്റു അനുയോജ്യമായ മാധ്യ
മങ്ങളിലോ അണുവിമുക്തമായ അന്തരീക്ഷത്തിൽ വളർത്തി അവയിൽ നിന്നും അനേകം തൈകൾ ഉൽപ്പാദിപ്പിക്കുന്ന വിദ്യയാണ് ടിഷ്യൂ കൾച്ചർ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ നാളുകളിൽ ഹേബർലാന്റ് എന്ന ശാസ്ത്രജ്ഞൻ വികസിപ്പിച്ചെടുത്ത ഈ വിദ്യ പുതിയ ജീവികളുടെ തന്നെ സൃഷ്ടിയിലും അതുപോലെ തന്നെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലും അത്ഭുതകരങ്ങളായ കണ്ടുപിടിത്തങ്ങളിലേക്ക് വരെ വഴി തെളിച്ചിരിക്കുന്നു. ജനിതിക എഞ്ചിനീയറിംഗ് എന്ന പുതിയ ശാസ്ത്ര ശാഖ ഇതിൽ നിന്നും ഉത്ഭവിച്ചതാണ്.
ഒരു കോശത്തിൽ നിന്നോ ഏതാനും മില്ലിമീറ്റർ മാത്രമുള്ള കലകളിൽ നിന്നോ ഗ്യുണമേന്മയുള്ള ലക്ഷക്കണക്കിന് ചെടികൾ ചുരുങ്ങിയ കാലയളവിൽ കാലഭേദമന്യേ വർഷം മുഴുവൻ ലഭ്യമാക്കാൻ സാധിക്കും എന്നുള്ളതാണ് കാർഷിക മേഖലയിൽ ഈ സാങ്കേതിക വിദ്യ കൊണ്ടുണ്ടായ പ്രധാന നേട്ടം.
രോഗവിമുക്തവും അധിക ഉൽപ്പാദന ക്ഷമതയുമുള്ള ചെടികളിൽ നിന്നാണ് ടിഷ്യൂ കൾച്ചറിനുള്ള കോശങ്ങൾ ശേഖരിക്കുന്നത് എന്നതിനാൽ പുതുതായി ഉൽപ്പാദിപ്പിച്ചെടുക്കുന്ന തൈകൾ ഇതേ ഗുണനിലവാരമുളളതായിരിക്കുമല്ലോ. വളരെയധികം തൈകൾ ഉൽപ്പാദിപ്പിക്കുന്നതിന് കുറച്ച് സ്ഥലവും കുറച്ച് സമയവും മാത്രം മതി എന്നുള്ളതിനാൽ ഉൽപ്പാദന ചെലവും താരതമ്യേന കുറവാണ്. ഗവേഷണ കേന്ദ്രങ്ങളിൽ മിശ്രസങ്കരണം വഴിയും മറ്റും ഉരുത്തിരിച്ചെടുത്ത മെച്ചപ്പെട്ട ഇനങ്ങൾ വളരെ വേഗത്തിൽ ആവശ്യമായ തോതിൽ തൈകൾ വർധിപ്പിച്ച് ഉൽപ്പാദിപ്പിച്ചെടുക്കാനും ഈ രീതി കൊണ്ട് സാധിക്കുന്നു.

ടിഷ്യൂ കൾച്ചർ സംരംഭത്തിൽ ഏർപ്പെട്ട് നല്ല വരുമാനം ഉണ്ടാക്കുന്ന ധാരാളം പേർ ഇന്നു നമ്മുടെ സംസ്ഥാനത്തുണ്ട്. ഈ സംരംഭത്തിലേർപ്പെടുന്നതിന് മുൻപ് അതിന് വേണ്ട സാങ്കേതിക പരിജ്ഞാനം ആർജിക്കേണ്ടത് വിജയത്തിന് വളരെ അത്യാവശ്യമാണ്. സ്റ്റോക്ക് ലായനി തയ്യാറാക്കൽ, മാധ്യമത്തിന്റെ മിശ്രണം, അണുനശീകരിക്കേണ്ട വിധം, എക്സ്പ്ലാന്റുകൾ തെരഞ്ഞെടുക്കലും തയ്യാറാക്കലും നിക്ഷേപിക്കലും , ഇൻകുബേഷൻ, കുരുന്നു തൈകൾ സംരക്ഷിക്കുന്ന വിധം തുടങ്ങിയവയിലെല്ലാം വേണ്ടത്ര അറിവുണ്ടായിരിക്കണം. കൂടാതെ തുടക്കത്തിൽ നല്ല പരിശീലനവും ആവശ്യമാണ്. കേരള കാർഷിക സർവ കലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലും വെള്ളായണിയിലെ കാർഷിക കോളേജിലും ടിഷ്യൂ കൾച്ചർ പരിശീലനം നൽകി വരുന്നുണ്ട്.

ടിഷ്യൂ കൾച്ചർ പ്രവർധന രീതി രൂപപ്പെടുത്തിയിട്ടുള്ള എല്ലാ സസ്യങ്ങളിലും വ്യവസായികാടിസ്ഥാനത്തിലുള്ള പ്രവർധനം സാദ്ധ്യമല്ല. ചില സസ്യങ്ങളിൽ പ്രവർധനത്തിന്റെ നിരക്ക് കുറവായിരിക്കും. ചിലതിന്റെ കാര്യത്തിൽ പുറത്ത് നടുമ്പോഴുള്ള നാശം വളരെ കൂടുതലായിരിക്കും. ഓർക്കിഡ്, ആന്തൂറിയം , വാഴ, ആപ്പിൾ, പ്ലം, എണ്ണപ്പന, കൈതച്ചക്ക, ഏലം എന്നീ സസ്യങ്ങളാണ് ടിഷ്യൂ കൾച്ചർ പ്രവർധന വ്യവസായത്തിൽ പ്രമുഖം.ടിഷ്യൂ കൾച്ചർ യൂണിറ്റ് തുടങ്ങാൻ ഒരു പാട് അടിസ്ഥാന സൗകര്യങ്ങളൊന്നും ആവശ്യമില്ല.
ലക്ഷക്കണക്കിന് ചെടികൾ വളരാൻ വളരെ കുറച്ച് സ്ഥലമേ ആവശ്യമുള്ളൂ എന്നത് കൊണ്ട് മുറിയുടെ വലിപ്പം അത്ര പ്രശ്നനമല്ല.താരതമ്യേന ചെറിയ ബിൽഡിങ്ങ് ഇതിനായി മതിയാകും. അണുവിമുക്തമായ സാഹചര്യത്തിലാണ് ടിഷ്യൂകൾച്ചർ പ്രവർത്തനങ്ങൾ നടത്തേണ്ടത്. അതിനാൽ പൊടി പടലങ്ങൾ ഇല്ലാത്ത അന്തരീക്ഷം ആവശ്യമാണ്. ശുദ്ധജലവും വൈദ്യുതിയുടെ ലഭ്യത, എക്സ്പ്ലാന്റുകളുടെ ലഭ്യത എന്നിവയും പരിഗണിക്കണം.

ഒരു ടിഷ്യൂ കൾച്ചർ ലാബിന് പ്രധാനമായും മൂന്ന് പ്രത്യേക ഭാഗങ്ങൾ ആവശ്യമാണ്. കൾച്ചർ മീഡിയ തയ്യാറാക്കുവാനുള്ള സ്ഥലമാണ് ഒന്നാമത്തേത്. കൾച്ചർ മാധ്യമം തയ്യാറാക്കാനാവശ്യമായ ഉപകരണങ്ങൾ, മേശകൾ, വാഷ് ബസിനുകൾ തുടങ്ങിയവ ഈ മുറിയിൽ ഉണ്ടായിരിക്കണം. കൂടാതെ രാസപദാർത്ഥങ്ങൾ സൂക്ഷിക്കുവാനുള്ള റാക്ക്, ജീവനക്കാർക്കാവശ്യമായ ഫർണീച്ചറുകളും ഉണ്ടായിരിക്കണം. അണുവിമുക്തമായ സാഹചര്യത്തിൽ ചെടിയുടെ ഭാഗങ്ങളെ മാധ്യമത്തിലേക്ക് മാറ്റുന്നതിനുളള സജ്ജീകരണങ്ങളോടു കൂടിയ ഇനാക്കുലേഷൻ ഏരിയയാണ് രണ്ടാമത്തേത്. അണുവിമുക്തമായ കൾച്ചർ മാധ്യമത്തിൽ എക്സ്പ്ലാന്റുകൾ നിക്ഷേപിക്കുവാനും മാറ്റി നിക്ഷേപിക്കുവാനും പര്യാപ്തമായ ഉപകരണമായ ലാമിനർ എയർപ്ലോ ചേമ്പറുകൾ ഈ മുറിയിൽ ഉണ്ടായിരിക്കണം. ഈ മുറി എപ്പോഴും അണുനാശിനികൾ ഉപയോഗിച്ച് തുടച്ച് വൃത്തിയായി സൂക്ഷിക്കണം.
ചെടികൾ വളരാനുളള സ്ഥലം അഥവാ ഗ്രോത്ത് റൂമാണ് മൂന്നാമത്തേത്. തെരഞ്ഞെടുത്ത ചെടിയിൽ നിന്ന് അനുയോജ്യമായ സസ്യഭാഗം വേർപെടുത്തി അണുവിമുക്തമാക്കുക, പോഷണ

മാധ്യമങ്ങളിൽ വെച്ച് കോശവിഭജനത്തിലൂടെ പുതുനാമ്പുണ്ടാക്കുക, വേരു വന്നു കുരുത്ത തൈകൾ മണ്ണിൽ നട്ടുപിടിപ്പിക്കുക ഈ മൂന്നു ഘട്ടങ്ങളാണ് ഈ ഈ പ്രക്രിയയിലുള്ളത്.
ലാബറട്ടയിൽ നിന്നും പുറത്ത് വരുന്നത് ഫ്ളാസ്ക്കിലെ മാധ്യമത്തിൽ വളരുന്ന കുരുന്നു തൈകളാണ്. ഇവ നേരിട്ട് കൃഷിയിടത്തിലേക്ക് പറിച്ചുനടാൻ പറ്റില്ല. പരീക്ഷണശാലയിലെ നിയന്ത്രിത സാഹചര്യത്തിൽ വളർന്ന തൈകൾ പുറത്തെ അന്തരീക്ഷവുമായി സാവധാനത്തിലേ ഇണങ്ങി ചേരുകയുള്ളൂ. നെറ്റ് പോട്ടുകളിലും പോളിത്തീൻ കൂടുകളിലും വളർത്തിയ ടിഷ്യൂ തൈകളായാണ് വിതരണത്തിനായി ഒരുക്കുന്നത്.

ത്വരിതഗതിയിലുള്ള സസ്യ പ്രവർധനത്തിന് ടിഷ്യൂ കൾച്ചർ സാങ്കേതിക വിദ്യ ആഗോള വ്യാപകമായി അവലംബിച്ച് തുടങ്ങിയിട്ട് നാല് ദശകങ്ങളോളമായി. സിങ്കപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ടിഷ്യൂകൾച്ചറിലൂടെ കാർഷിക നടീൽ വസ്തുക്കൾ ഉല്പാദിപ്പിക്കൽ വളരെ വ്യാപകമായ വ്യവസായമായി മാറിയിട്ടുണ്ട്. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ വ്യാവസായികാടിസ്ഥാനത്തിലുള്ള ടിഷ്യൂകൾച്ചർ യൂണിറ്റ് തുടങ്ങിയത് 1987 ലാണ്. അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ഒരു ഉത്തമ മാർഗ്ഗമായി ടിഷ്യൂകൾച്ചർ സാങ്കേതിക വിദ്യയെ ഉപയാഗപ്പെടുത്താവുന്നതാണ്.

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

October 5, 2021 5 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

കാർഷിക വിളകളെ സംരക്ഷിക്കാനുള്ള നാട്ടറിവുകൾ പ്രയോജനപ്പെടുത്താം

by krishippura September 30, 2021
written by krishippura

എം കെ പി മാവിലായി

ഹരിത വിപ്ലവം ആർത്തി വിപ്ലവമായതോടെ നമ്മുടെ മണ്ണും വിണ്ണും വിഷലിപ്തമായി. വളമായും ഉത്തേജക വസ്തുവായും രോഗകീട നാശിനിയായും ഉരുത്തിരിഞ്ഞ രാസ സംയുക്തങ്ങളുടെ പാർശ്വഫലത്തേക്കുറിച്ചോ വരുംതലമുറയുടെ ഭാവിയെ കുറിച്ചോ ചിന്തിക്കാൻ ആരും തയ്യാറായില്ല. ഹരിത വിപ്ലവം ഭാരത മണ്ണിലേക്കിറങ്ങി വന്നത് സർവ സംഹാരിയും കൊണ്ടാണ്. ഏതാനും ശത്രുകീടങ്ങളെ തുരത്താൻ എത്രയോ മിത്ര ജീവികളെയാണ് നാം കൊന്നൊടുക്കിയത്. ഹരിത വിപ്ലവത്തിന്റെ പേരിൽ 72000 ടൺ കീടനാശിനികളാണ് ഇന്ത്യൻ കർഷകർക്കിടയിൽ വിതരണം ചെയ്യപ്പെട്ടത്. വിദഗ്ദ്ധർ നിർദ്ദേശിക്കപ്പെട്ടതിന്റേയും പതിന്മടങ്ങ് കീടനാശിനികളാണ് നമ്മുടെ പാടത്തും പറമ്പത്തും പ്രയോഗിച്ച് വന്നത്.
പച്ചക്കറിയിലെ വിഷാംശത്തിന്റെ തോത് കണ്ടുപിടിക്കാനുളള പദ്ധതി കാർഷിക സർവ്വകലാശാല ഏതാനും വർഷം മുമ്പ് ആരംഭിച്ചിരുന്നു. ഞെട്ടിക്കുന്നതാണ് പരിശോധനാ ഫലങ്ങൾ. അനുവദനീയമായതിന്റെ എത്രയോ മടങ്ങിലാണ് കീടനാശിനി പ്രയോഗം. പച്ചക്കറിയിലും പഴവർഗ്ഗങ്ങളിലും കിഴങ്ങ് വർഗ്ഗങ്ങളിലുമെല്ലാം നിരോധിച്ച കീടനാശിനികളുടെ അശമുള്ളതായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പഠനത്തിലും തെളിഞ്ഞിട്ടുണ്ട്. കൃഷിയിടങ്ങളെ വിഷലിപ്തമാക്കുന്ന രാസ കീടനാശിനി പ്രയോഗം മരുന്നു തളി നടത്തുന്നവർക്കും അത്തരം കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യത്തിനും കടുത്ത ഭീഷണിയാണ്. തത്വദീക്ഷയില്ലാത്ത രാസകീടനാശിനി പ്രയോഗം പരിസ്ഥിതി ക്കേൽപ്പിച്ച പ്രത്യാഘാതങ്ങളും ദുരിതപൂർണ്ണമാണ്.

പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാതെ കാർഷിക വിളകളെ സംരക്ഷിക്കുവാനുള്ള വഴികൾ നമ്മുടെ നാട്ടറിവുകളിലുണ്ട്. ഇത്തരം അറിവുകളിലൂടെ ഒട്ടേറെ പ്രകൃതിദത്ത ജൈവ കീട- കുമിൾനാശിനികളും ഇന്ന് ഉരുത്തിരിച്ചെടുത്തിട്ടുണ്ട്.മണ്ണിന്റെ വളക്കൂറ് സ്ഥായിയായി നിലനിർത്താനും മണ്ണിലെ അണുജീവികളുടെ പ്രവർത്തനം ത്വരിതപ്പെടുത്താനും മണ്ണിന്റെ ജലസംഭരണശേഷി വർദ്ധിപ്പിക്കുന്നതിനും , മണ്ണിലെ താപനില ക്രമീകരിക്കാനും , മണ്ണിലെവായു പ്രവേശം സുഗമമാക്കാനും സസ്യങ്ങൾക്കാവശ്യമായ സൂക്ഷ്മ മൂലങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സസ്യ മൂലകങ്ങളും ലഭ്യമാക്കാനും മണ്ണിന്റെ ഭൗതിക ഗുണങ്ങൾ നിലനിർത്താനും പ്രകൃതിയിൽ നിന്നും ലൂമാകുന്ന ജന്തുസസ്യാദികളുടെ അവശിഷ്ടങ്ങളായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. ചപ്പും ചവറും ചാണകവും ചാരവും ചണ്ടിയും എല്ലാം ഇതിൽ ഉൾപ്പെടും.കീടരോഗബാധകളെ അകറ്റാൻ അഷ്ട വിദ്യകളാണ് ഉപയോഗപ്പെടുത്തിയിരുന്നത്.
താപം, ദീപം, ധൂപം, ലേപം, മൂത്രം, മിത്രം, കുസുമം, ഭസ്മം എന്നിവയായിരുന്നു അഷ്ട വിദ്യകൾ.കീടരോഗബാധയുളള ചെടികളെ നിയന്ത്രിത ചൂടേൽപ്പിച്ച് രോഗകീട നിയന്ത്രണം വരുത്തുകയാണ് ‘താപം ‘ എന്ന രീതിയിൽ . ഉദാഹരണത്തിന് കറിവേപ്പിലക്ക് കീട ബാധയുളളപ്പോൾ രാത്രി കാലത്ത് ചൂട്ട് കത്തിച്ച് ചെറുതായി പുഴു ബാധയുളള ഇടങ്ങളിൽ ചൂടാക്കുന്ന തോടെ മൃദുല ശരീരികളായ കീടങ്ങൾ ചൂടേറ്റ് നശിക്കുന്നു.

‘ദീപം’ എന്ന രീതി കൊണ്ടുദ്ദേശിക്കുന്നത് കൃഷിയിടങ്ങളിൽ ചിലയിടത്ത് കരിയിലകളും ചപ്പുചവറുകളും കൂട്ടിയിട്ട് സന്ധ്യാവേളകളിൽ തീയിടുന്ന രീതിയാണ്. വെളിച്ച ക്കെണി വെക്കുന്നതും മറ്റൊരു മാർഗ്ഗമാണ്. പ്രാണികളെ ക്ഷണിച്ചു വരുത്തി നശിപ്പിക്കുന്നതിനും കൃഷിയിടം വൃത്തിയായി സൂക്ഷിക്കുന്നതിനും ഈ രീതി കൊണ്ട് സാധിച്ചിരുന്നു.
‘ധൂപ’മാണ് . മറ്റൊരു മാർഗ്ഗം. അതായത് പുകയിടൽ. രൂക്ഷ ഗന്ധമുള്ള കമ്യൂണിസ്റ്റ് പച്ച, കൈനാറിപ്പച്ച എന്നീ കളകൾ പറിച്ചെടുത്ത് ഒരു ദിവസം വെയിലത്തിട്ട് വാട്ടിയെടുത്ത് പുകയ്ക്കുന്നതിലൂടെ കളകളുടെ വിനാശവും വിളകളുടെ പരിരക്ഷയും ഉറപ്പാക്കിയിരുന്നു. കുന്തിരിക്കം , അഷ്ടഗന്ധം, ഗന്ധകം , ചകിരിത്തൊണ്ട് തുടങ്ങിയവ കൊണ്ടുള്ള ധൂപവും നിലവിലുണ്ടായിരുന്നു.’ ലേപം ‘ എന്ന രീതി കൊണ്ടുദ്ദേശിക്കുന്നത് സസ്യങ്ങൾക്ക് ഏതെങ്കിലും ഭാഗത്ത് കേട് വന്നാൽ ആഭാഗം ചെത്തി മാറ്റി പ്രസ്തുത ഭാഗത്ത് പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന ഇലച്ചാറുകളോ , ആവണക്കെണ്ണ, വേപ്പെണ്ണ, താർ, കരിഓയിൽ എന്നിവയിൽ ഒന്ന് പുരട്ടുന്നതും അല്ലെങ്കിൽ ഇവയിലൊന്ന് ചേർത്ത് കുഴച്ച കളിമണ്ണ് പുരട്ടുന്നതും ഈ രീതിയുടെ ഭാഗമായിരുന്നു.

‘മൂത്രം’ എന്നത് പ്രധാനമായും ഗോമൂത്രമാണ്. ശത്രു പ്രാണികളെ അകറ്റാനും , ചെടികളുടെ രോഗപ്രതിരോധ ശേഷിക്കും മൂത്രത്തിന്റെ ശക്തി പരീക്ഷിച്ചറിഞ്ഞതാണ്. ഗോമൂത്രം നേർപ്പിച്ചും വിവിധ ഔഷധച്ചെടികളുമായി ചേർത്തും തയ്യാറാക്കുന്ന ജൈവ കീടനാശിനിയുടെ ശക്തി ഇന്ന് പലരും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഗോമൂത്രം മുഖ്യ ചേരുവയായിട്ടുള്ള പഞ്ചഗവ്യവും ദശഗവ്യവുമെല്ലാം കൃഷിശാസ്‌ത്രം ഇന്ന് വാഴ്ത്തപ്പെടുന്നു.ശതു കീടങ്ങൾക്കെതിരെ അവയുടെ ശത്രുകീടങ്ങളെ അഥവാ നമ്മുടെ മിത്രകീടങ്ങളെ ഉപയോഗപ്പെടുത്തി കീട നിവാരണം നടത്തുന്നതിനേയാണ് ” മിത്രം’ എന്ന വിദ്യ കൊണ്ട് അർത്ഥമാക്കുന്നത്. മണ്ണിര, തവള, കട്ടുകാലി, .ചോനലെറുമ്പ്, ചേരപാമ്പ്, കുരുവി എന്നിങ്ങനെ നീളുന്നതാണ് പ്രകൃതിയിലെ മിത്ര വംശങ്ങൾ.

ചില കീടങ്ങൾക്ക് ചില പൂക്കളുടെ ഗന്ധം തീരെ വർജ്ജ്യമാണ്. അത്തരം ചെടികളെ അറിഞ്ഞു വിളകശക്കടുത്ത് നട്ടുപിടിപ്പിച്ച് കീടങ്ങളെ അകറ്റി നിർത്തുന്ന രീതിക്കാണ് ‘കുസുമം’
എന്നു പറയുന്നത്. കൊങ്ങിണി അഥവാ അരിപ്പൂവ്, ചെണ്ടുമല്ലി അഥവാ മല്ലിക, കാട്ടുമല്ലി, ചെമ്പകം തുടങ്ങിയവ ഇത്തരത്തിൽപ്പെട്ട പൂച്ചെടികളാണ്.വൈറസ് രോഗങ്ങൾ പലപ്പോഴും ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്തവയാണ്. അത്തരം ചെടികൾ തോട്ടത്തിൽ നിർത്തുന്നത് രോഗപകർച്ചക്ക് കാരണമാകും. ഇത്തരം വൈറസ് ബാധിത ചെടികളും
മറ്റു കീട ബാധകളോ, അസുഖങ്ങളോ ചെടികളുടെ ഭാഗങ്ങൾ ശേഖരിച്ചു കത്തിച്ചു ചാമ്പലാക്കുന്ന രീതിയാണ് ‘ ഭസ്മം ‘ എന്ന വിദ്യ കൊണ്ടുദ്ദേശിക്കുന്നത്.
ഇതോടൊപ്പം സസ്യജന്യവും ജീവ ജന്യവുമായ വസ്തുക്കളിൽ നിന്നും മറ്റും ഉൽപ്പാദിപ്പിക്കുന്ന നിരവധി ജൈവ കീടനാശിനികളെ കുറിച്ച് പുരാണ ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നുണ്ട്. വേപ്പ്, തുളസി, ഉങ്ങ്, വയമ്പ്, കരിനൊച്ചി, പപ്പായ, കാന്താരി മുളക്, കായം, വെളുത്തുള്ളി, മഞ്ഞൾ, പുകയില, നാറ്റപ്പൂച്ചെടി, കറുകപ്പുല്ല്, കിരിയാത്ത്, കൂവളം, പനിക്കൂർക്ക, ഉമ്മം, ആത്ത, വയമ്പ്, കാഞ്ഞിരം, ഇലക്കള്ളി , തഴുതാമ തുടങ്ങി നീണ്ട നിരകൾ ഇതിലുണ്ട്.വേപ്പിൽ അടങ്ങിയിരിക്കുന്ന അസാഡിറാക്ടിൻ എന്ന രാസപദാർത്ഥം അടിസ്ഥാനമാക്കി പല വ്യാപാര നാമങ്ങളിൽ ഇന്ന് ജൈവ കീടനാശിനികൾ മാർക്കറ്റിൽ ലഭ്യമാണ്.എന്നാൽ പല ജൈവ കീടനാശികളും നമുക്ക് സ്വന്തമായി തയ്യാറാക്കാവുന്നതാണ്.പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന
മുട്ട ഉപയോഗിച്ചുള്ള മുട്ടാമൃതവും മത്സ്യം ഉപയോഗിച്ചുള്ള മ ത്സ്വാമൃതവും ചെടികളുടെ ആരോഗ്യകരമായ വളർച്ചർക്കും രോഗ പ്രതിരോധത്തിനും ഉതകുന്ന ഒന്നാന്തരം പ്രകൃതി സൗഹൃദ വളർച്ച ത്വരങ്ങങ്ങളാണ്. പഞ്ചഗവ്യം, ദശഗവ്യം എന്നിവയും ഇന്ന് ഏറെ പ്രചാരത്തിൽ വന്നു കഴിഞ്ഞു.ഗ്രഹണം ചെയ്യപ്പെട്ട അരികു സത്യങ്ങളാണ് നാട്ടറിവുകൾ . ഈ നീരുറവുകളെ സമൂഹത്തിലേക്ക് തിരിച്ച് വിട്ട് നന്മയുടെ പ്രകൃതി കാരുണ്യ സങ്കൽപ്പങ്ങൾ വീണ്ടെടുക്കുവാനുളള ശ്രമങ്ങളാണ് നമുക്കാവശ്യം. ഭക്ഷ്യ ജന്യമായ രോഗങ്ങളെ ഒരു നിലക്കും പിടിച്ചു കെട്ടാനാവാത്തവിധം നമ്മുടെ നാട് വലിയൊരു വിപത്തിനെയാണിപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ഇവിടെ ഏറ്റവും അടിസ്ഥാനപരമായി തിരുത്തേണ്ടത് മണ്ണിനോടും കൃഷിയോടും ഭക്ഷണത്തോടുമുള്ള കാഴ്ചപ്പാടാണ്. അതിന് വിഷമുക്തമായ ജൈവ കൃഷിയെ തിരിച്ചു പിടിക്കാൻ നമുക്ക് കൈകോർക്കാം

September 30, 2021 3 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾ

സബ്‌സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാം സ്മാം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

by krishippura September 30, 2021
written by krishippura

കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോല്‍ത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിയില്‍ സബ്സിഡിനിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് അപേക്ഷിക്കാം . കാര്‍ഷിക ഉല്പ്പന്ന സംസ്‌ക്കരണ മൂല്യ വര്‍ദ്ധന യന്ത്രങ്ങള്‍ , കൊയ്ത്തുമെതി യന്ത്രം, ട്രാക്ടറുകള്‍, പവര്‍ ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, സ്പ്രെയറുകള്‍, ഏണികള്‍, വീല്‍ബാരോ, കൊയ്ത്ത് യന്ത്രം, ഞാറുനടീല്‍ യന്ത്രം, നെല്ലുകുത്ത് മില്‍, ഓയില്‍ മില്‍, ഡ്രയറുകള്‍, വാട്ടര്‍ പമ്പ് എന്നിവ സബ്സിഡിയോടു കൂടി ലഭിക്കും. കാര്‍ഷിക യന്ത്രങ്ങള്‍ക്ക്/ ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെയും കാര്‍ഷിക ഉല്‍പ്പന്ന സംസ്‌ക്കരണ മൂല്യവര്‍ദ്ധന യന്ത്രങ്ങള്‍ക്ക്/ ഉപകരണങ്ങള്‍ക്ക് 60 ശതമാനം വരെയും സാമ്പത്തിക സഹായം ലഭിക്കും. അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്സിഡി നിരക്കില്‍ പരമാവധി 8 ലക്ഷം രൂപ വരെയും, കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സബ്സിഡി നിരക്കിലും കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാം. https://agrimachinery.nic.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സംശയ നിവാരണത്തിനും സാങ്കേതിക സഹായങ്ങള്‍ക്കും ഏറ്റവും അടുത്തുള്ള കൃഷി ഭവനിലോ, കണിയാമ്പറ്റ മില്ലുമുക്കിലുള്ള ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടാം. ഫോണ്‍ 9446307887, 9562936756, 9207156837, 9383471925.

September 30, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾവിദഗ്ധര്‍ പറയുന്നു

ബാക്ടീരിയ നിർമ്മിത വാനില കീഴടക്കുമോ?

by krishippura September 28, 2021
written by krishippura

എം കെ പി മാവിലായി

ആഗോള സുഗന്ധവ്യജ്ഞന വിപണിയിൽ പ്രകൃതിദത്ത വാനിലയുടെ അനുപമമായ വാണിജ്യമൂല്യത്തിന് മങ്ങലേൽക്കുമോ? ശാസ്ത്രഞ്‌ജരുടെ ചില കണ്ടെത്തലുകൾ ഈ ദിശയിലേക്ക് വിരൽ ചൂണ്ടുന്നു. പാശ്ചാത്യ ലോകത്ത് കൃത്രിമ വാനിലിൻ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിൽ നിർബ്ബന്ധിത ലേബലിങ് കടന്നുവന്നതോടെയാണ് വാനില സത്തായ വനിലിന് വാനോളം വിലയുയർന്നത്. അമേരിക്കയും യൂറോപ്പുമാണ് ലോക വാനില കമ്പോളത്തിലെ നിർണായക ശക്തി. ആഗോള കാർഷിക മേഖലയിൽ വളരെയധികം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കയറ്റുമതിയെ ലാക്കാക്കി വിലപിടിപ്പുള്ള നാണ്യവിള എന്ന നിലയിൽ വാനില കൃഷി നാടാകെ പ്രചരിച്ചു. ഭക്ഷ്യവസ്തുക്കളിലെ ചേരുവകളിൽ കടുത്ത ആരോഗ്യ സുരക്ഷാ നിയമങ്ങൾ മിക്ക രാജ്യങ്ങളിലും നടപ്പിലാക്കി തുടങ്ങിയതോടെ പ്രകൃതിദത്ത വാനില വിപണി കീഴടക്കി. വരുംകാലങ്ങളിൽ വാനില കൃഷിക്കാരുടെ ഭാവി ശോഭനമായിരിക്കുമെന്നു തന്നെയായിരുന്നു എല്ലാവരുടേയും കണക്ക് കൂട്ടൽ.

ആഗോള വാനില ഉപയോഗം കൃതിമവാനിലയിൽ നിന്ന് ജൈവ വാനിലയിലേക്ക് മാറുന്നുവെന്നത് ആർക്കും തടയാനാകാത്ത ഒരു മാറ്റമായി ഈ രംഗത്തെ വിദഗ്ദരും വിധിയെഴുതി. ഇപ്പോൾ പ്രതിവർഷം പതിനഞ്ചായിത്തിലേറെ ടൺ കൃത്രിമ വാനിലിൻ ലോക വിപണിയിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിന്റെ ഒരു ശതമാനം അതായത് നൂറ്റി അമ്പത് ടൺ വീതം ജൈവ ഉൽപ്പന്നങ്ങളിലേക്ക് മാറിയാൽ തന്നെ അത്രയും വനിലിൻ തയ്യാറാക്കുന്നതിന് അയ്യായിരം ടൺ വരെ സംസ്ക്കരിച്ച വാനില ക്കായ് അധികമായി ഉൽപ്പാദിപ്പിക്കേണ്ടിവരും. ഒന്നാം തരം ശുഭ പ്രതീക്ഷയായിരുന്ന കണക്ക് കൂട്ടലായിരുന്നു അത്.വാനില വിളയുടെ യഥാർത്ഥ ഉൽപ്പന്നം വനിലിൻ എന്ന സത്താണ്. വാനില ബീൻസിൽ വാനില സത്ത് അഥവാ വനിലിൻ വെറും രണ്ടോ മൂന്നോ ശതമാനമാണ്. മധുരോദാരമായ പരിമളമാണ് അതുല്യമായ സുഗന്ധദ്രവ്യമായി വാനിലിനെ ഉയർത്തുന്നത്.ദൗർഭാഗ്യമെന്ന് പറയട്ടെ, പ്രകൃതിദത്ത വാനിലിന്റെ ഏക ഉറവിടം വാനിലച്ചെടിക്കെന്ന ബഹുമതി നഷ്ടപ്പെടുന്നു.

നോർവിച്ചിലെ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തമാണ് ഈയൊരു ദിശയിലേക്ക് വിരൽ ചൂണ്ടുന്നത്.പ്രകൃതിദത്ത വാനില വില പിടിയിലൊതുങ്ങാത്ത ഘട്ടത്തിൽ പ്രകൃതിദത്തം എന്നു വിശേഷിപ്പിക്കാവുന്നതും വില കുറഞ്ഞതുമായ വാനിലിന് വേണ്ടിയുള്ള പരീക്ഷണവും ഗവേഷണവുമായിരുന്നു തകൃതിയിൽ നടന്നത്. ഏറെ പ്രയാസപ്പെടാതെ തന്നെ ജൈവ പാഴ് വസ്തുക്കളിൽ നിന്നും ‘വാനിലിൻ ‘ ഉൽപ്പാദിപ്പിക്കുവാൻ കഴിവുള്ള ഒരു തരം സൂക്ഷ്മ ബാക്ടീരിയകളെ ശാസ്ത്രജ്ഞർ കണ്ടെത്തുകയും ചെയ്തു. കൃഷിയിടങ്ങളിൽ നിന്നും മറ്റും പുറംതള്ളപ്പെടുന്ന പാഴ് വസ്തുക്കളിൽ നിന്നും ഫെറുലിക് ആസിഡ് ഉൽപ്പാദിപ്പിച്ച് അത് വനിലിൻ ആക്കി മാറ്റുകയാണ് ഈ ബാക്ടീരിയകൾ ചെയ്യുന്നത്. ഇങ്ങിനെ വനിലിൻ ഉൽപ്പാദിപ്പിക്കുന്നതിന് ചെലവ് വളരെ കുറവാണെന്ന് മാത്രമല്ല, ഒറിജിനൽ വനിലിനൊപ്പം നിൽക്കാനുള്ള ഗുണവും ഏതാണ്ടി തിന് ഉണ്ടത്രെ. ജനിതിക എഞ്ചിനിയറിംഗ് വഴി ഇത്തരം ബാക്ടീരിയയിൽ നിന്നും വനിലിൻ ജീനിനെ വേർതിരിച്ചെടുത്ത് ഇപ്പോൾ വ്യാപകമായിത്തന്നെ വനിലിൻ ഉൽപ്പാദിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഏറെ പ്രതീക്ഷകളുമായി വാനില കൃഷിയിലേർപ്പെട്ടിട്ടുള്ളവർക്ക് എന്തായാലും ഇതൊരു നല്ല വാർത്തയല്ല.

September 28, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

കർഷകമിത്ര; എൻ എം ഡി സി സംസ്ഥാന കർഷക അവാർഡ് അപേക്ഷ ക്ഷണിച്ചു

by krishippura September 26, 2021
written by krishippura

കർഷക അവാർഡ് ക്ഷണിച്ചു.കേരളാ സർക്കാർ നിയന്ത്രണത്തിലുള്ള സഹകരണ സംരഭമായ എൻ എം ഡി സി സംസ്ഥാനതലത്തിൽ കർഷകർക്കായി കർഷകമിത്രയെന്ന പേരിൽ ഏർപ്പെടുത്താൻ തീരുമാനിച്ച അവാർഡിനായി കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കർഷകനും കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വിഡിയോ എന്‍ട്രികളാണ് വേണ്ടതു്. സ്വന്തം കൃഷിയിടത്തില്‍ നിന്നും തയ്യാറാക്കിയ മൂന്നു മിനിട്ടു ദൈര്‍ഘ്യമുള്ള വ്യക്തതയും മികവാര്‍ന്നതുമായ വിഡിയോ ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുക. പഴയ തലമുറയുടെ കൃഷി രീതികള്‍ പുതു തലമുറയുടെ മനസ്സില്‍ പകുത്തു നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 18 വയസ്സിനു മുകളില്‍ പ്രയമുള്ളവര്‍ക്ക് ഈ അവാര്‍ഡിനായി അപേക്ഷിക്കാം. കുടുംബ കൃഷിക്ക് ഏറെ പ്രധാന്യം നല്‍കിയുള്ള ലഘു ചിത്രങ്ങളായിരിക്കണം മത്സരത്തിനായി അയക്കേണ്ടത്. സ്വന്തം പുരയിടത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുതല്‍ മൃഗ പിരപാലനം, മിശ്രവിള കൃഷിരീതികള്‍ തുടങ്ങി പുതു തലമുറയുടെ മനസ്സില്‍ കൃഷിയെ പരിപോഷിപ്പിക്കാന്‍ ഉതകുന്ന രിീതിയിലുള്ള എഡിറ്റ് ചെയിത വിഡിയോകളാകണം അയക്കേണ്ടത് . ഒന്നാം സമ്മാനം 10001 രൂപയും, രണ്ടാം സമ്മാനം 5001, മൂന്നാം സമ്മാനം 3001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡായി നല്‍കുന്നത്. അവാര്‍ഡിനായുള്ള മൂന്നു മിനിട്ടു ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ nmdcchairman@gmail.com എന്ന ഈ വിലാസത്തില്‍ ഒക്ടോബർ 15 നു മുമ്പായി അയക്കണം. തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ എന്‍എംഡിസിയുടെ യൂടൂബ് ചാനലില്‍ അപ്ലോഡ് ചെയ്യും. ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്നവർക്ക് പ്രത്യേക പരിഗണയും നല്‍കും. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും എന്‍എംഡിസിയിയില്‍ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾ 7306118230എന്ന നമ്പരിൽ ലഭിക്കും. കേരള പിറവി ദിനമായ നവംബർ ഒന്നിന് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുന്നതായിരിക്കും. കർഷകർ ഇതുമായി സഹകരിക്കണമെന്ന് ചെയർമാൻ പി.സൈനുദ്ദീൻ അറിയിച്ചു.

September 26, 2021 1 comment
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടംകാർഷികവാർത്തകൾവിദഗ്ധര്‍ പറയുന്നു

മണ്ണില്ലാതെയും കൃഷി ചെയ്യാം; ഹൈഡ്രോപോണിക്സ് കൃഷിയെ കുറിച്ചറിയാം

by krishippura September 26, 2021
written by krishippura

എം കെ പി മാവിലായി

ചെടികളുടെ വളർച്ച മണ്ണില്ലാതെ സാധ്യമല്ലെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ മണ്ണ് ഒരു തരിയില്ലാതെയും ചെടികൾക്ക് ആവശ്യമായ എല്ലാ പോഷകമൂലകങ്ങളും ശരിയായി ലഭിച്ചാൽ ചെടിയെ ആരോഗ്യകരമായി വളർത്താനാവുമെന്നാണ് ശാസ്ത്ര ലോകം നൽകുന്ന അറിവ്. സസ്യങ്ങൾക്ക് പോഷകങ്ങളെ വെള്ളത്തിൽ നിന്നും അയോണുകളുടെ രൂപത്തിൽ ആഗിരണം ചെയ്യാൻ കഴിയുമെന്നതാണ് കാരണം. ഇത്തരം ചെടി വളർത്തൽ രീതിക്ക് ഹൈഡ്രോപോണിക്സ് എന്നാണ് പറയുന്നത്.
കൃഷിയിൽ മണ്ണിനുളള ധർമ്മം പ്രധാനമായും രണ്ടു തരത്തിലാണെന്ന് കാണാം.ഒന്ന് ചെടികൾക്കാവശ്യമായ വെള്ളവും വളവും സംഭരിച്ച് ചെടികളുടെ വേരുകൾക്ക് അവ വലിച്ചെടുക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കലാണ്. രണ്ടാമത് ചെടിയെ നിലത്ത് ഉറപ്പിച്ച് നിറുത്തുന്ന വേരുപടലത്തെ പിടിച്ചു നിർത്തലാണ്. ഇവ രണ്ടും നമുക്ക് മറ്റു മാർഗ്ഗത്തിലൂടെ സൃഷ്ടിക്കാനായാൽ പിന്നെ മണ്ണിന്റെ ആവശ്യം ഇല്ലതന്നെ. പോഷക ലായനിയിലാണ് ചെടികൾ വളരുന്നതെങ്കിലും സസ്യങ്ങളെ ഈ ലായനിയിൽ ഉറപ്പിക്കുന്നതിനായി കയർ പിത്ത്, വെള്ളാരം കല്ലുകൾ, തെർമോ കോൾ എന്നിവ ഉപയോഗിക്കേണ്ടിവരും.

നമ്മെ സംബന്ധിച്ചിടത്തോളം മണ്ണില്ലാ കൃഷി രീതി പുതുമയുള്ളതാണെങ്കിലും പ്രാചീന കാലത്ത് ബാബിലോണിൽ ഹൈഡ്രോപോണിക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെടികൾ വളർത്തിയതായി ചരിത്രത്തിൽ കാണുന്നുണ്ട്. കഴിഞ്ഞ രണ്ടു ദശകങ്ങളായി അമേരിക്കയിലും യൂറോപ്യൻ മധ്യപൂർവേഷ്യൻ രാജ്യങ്ങളും മണ്ണില്ലാ കൃഷി വ്യാപകമായി ചെയ്തു കൊണ്ടിരിക്കുന്നു.
മണ്ണിൽ കൃഷി ചെയ്യുമ്പോൾ നമുക്ക് പോഷക നിലവാരത്തെ കുറിച്ച് അധികം ചിന്തിക്കേണ്ടതില്ല. ജന്തുസസ്യാദികളുടെ അവശിഷ്ടങ്ങൾ അഴുകി ചേർന്ന് പ്രകൃത്യാ തന്നെ ചെടികൾക്കാവശ്യമായ പോഷകങ്ങളിൽ പലതും മണ്ണിലുണ്ടായിരിക്കും. എന്നാൽ വെള്ളത്തിലെ കൃഷി രീതിയിൽ സസ്യപോഷകങ്ങളെ കുറിച്ചുള്ള അറിവ് അനിവാര്യമാണ്. അല്ലെങ്കിൽ കൃഷി വെള്ളത്തിലായത് തന്നെ. ചെടികളുടെ ആരോഗ്യകരമായ വളർച്ചക്ക് പതിനേഴ് മൂലകങ്ങൾ ആവശ്യമാണ്. ഇതിൽ ഓക്സിജൻ, ഹൈഡ്രജൻ, കാർബൺ എന്നിവ ശ്വസിക്കുന്ന വായുവിൽ നിന്നും കുടിക്കുന്ന ജലത്തിൽ നിന്നും ചെടികൾക്ക് യഥേഷ്ടം ലഭിക്കും.ശേഷിക്കുന്ന പതിന്നാല് മൂലകങ്ങൾ നാം വെള്ളത്തിൽ കലർത്തി ലഭ്യമാക്കേണ്ടതുണ്ട്. ഇവയിൽ ഏറ്റവും കൂടുതലായി ആവശ്യമുള്ളത് നൈട്രജൻ , ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയാണ്.

ഹൈഡ്രോ പോണിക് കൃഷി രീതിയിൽ മികച്ച വിളവ് ലഭിക്കുന്നതിന് കാരണം ചെടികൾക്ക് ആവശ്യമായ എല്ലാ മൂലകങ്ങളും കൃത്യമായി എന്നും ലഭ്യമാക്കാൻ കഴിയും എന്നതുകൊണ്ടാണ്. വേരുകൾക്ക് വളം അന്വേഷിച്ച് അകലങ്ങളിലും ആഴങ്ങളിലും പോകേണ്ട എന്നതിനാൽ വേരുകൾ അധികം വളരാറില്ല. ഈ വളർച്ച കൂടി തണ്ടുകൾക്കും ഇലകൾക്കും ഉണ്ടാകുന്നു.
പോഷകങ്ങളെല്ലാം സമീകൃതമായി ലഭിക്കുന്നതിനാൽ ഫലങ്ങൾക്ക് പൂർണ്ണവളർച്ചയും സ്വാദും ഉണ്ടാകുന്നു. മണ്ണിലൂടെയാണ് മിക്ക രോഗങ്ങളും വരുന്നത് എന്നതിനാൽ മണ്ണില്ലാ കൃഷിയിൽ രോഗകീട ബാധകൾ തീരെ കാണാറില്ല. അതിനാൽ രോഗനാശിനിയുടേയോ കീടനാശിനിയുടേയോ ആവശ്യം സാധാരണ രീതിയിൽ ഉണ്ടാവാറില്ല. വെള്ളവും വളവും ഒട്ടും പാഴാകുന്നില്ലെന്നതും കളശല്യം ഉണ്ടാവാറില്ലെന്നതും വിള വർധനവിന് സഹായകരമാകുന്നു.

വ്യത്യസ്ഥമായ ഹൈഡ്രോപോണിക്ക് കൃഷി രീതികളുണ്ട്. ഇവയിൽ ലളിതമായി ചെയ്യാവുന്ന രീതിയാണ് തിരി നന അഥവാ വിക് സിസ്റ്റം. ഈ സമ്പ്രദായത്തിൽ മണ്ണിന് പകരം ചെടികളെ നേരെ നിർത്താൻ കഴിയുംവിധം ഏതെങ്കിലും ധാതുപദാർത്ഥങ്ങളോ കൃത്രിമ വസ്തുക്കളോ നിറച്ച ട്രേകളാണ് ഉപയോഗപ്പെടുത്തുന്നത്.

താഴെയുളള ജലസംഭരണിയിൽ നിന്നും ജലവും വളവും (വെള്ളത്തിൽ ലയിച്ചത്) മുകളിലത്തെ ട്രേയിൽ എത്തിക്കുന്നു. പരിമിതമായ തോതിൽ ആവശ്യത്തിനനുസരിച്ച് വെള്ളവും വളവും ചെടിയുടെ വേരുപടലത്തിലെത്തിക്കാൻ പല മാർഗ്ഗങ്ങളുമുണ്ട്. മണ്ണെണ്ണ വിളക്കിലെ തിരി പോലെ തിരികളിലൂടെ വെള്ളം കയറി മുകൾപ്പരപ്പിലെ ചെടികളുടെ വേരുപടലത്തിലെത്തിക്കുന്ന രീതിയാണ് താരതമ്യേന എളുപ്പം.താഴെയുള്ള സംഭരണിയിൽ നിന്നും ചെറു പമ്പു വഴി വെളളം അടിക്കാവുന്ന വാട്ടർ കൾച്ചർ സമ്പ്രദായവും ആവാം. കൂടാതെ ട്രേകളിൽ വെള്ളം നിറച്ച് അത് തന്നത്താൻ സാവധാനം താഴെയുള സംഭരണികളിലേക്ക് ഊർന്നിറങ്ങുന്ന സബ് ഫ്ളോ സമ്പ്രദായം, ഡ്രിപ് രീതി, ചെടികൾ അന്തരീക്ഷത്തിൽ തൂങ്ങി നിൽക്കുന്ന എയ്റോപോണിക്ക് രീതി, ജലവും ലവണങ്ങളും കലർന്ന ജലപാളി ചെടിയുടെ വേരുപടലത്തിലൂടെ സാവധാനം ഒഴുകി നീങ്ങുന്ന ന്യൂടിയന്റ് ഫിലിം രീതി തുടങ്ങിയവയും വിവിധ തരത്തിലുളള മണ്ണില്ലാ കൃഷിരീതികളാണ്.

തിരിനന രീതി

മേൽ കാണിച്ചവയിൽ ആർക്കും എളുപ്പം ചെയ്യാവുന്ന തിരിനന രീതി എങ്ങനെയാണെന്ന് നോക്കാം.
ഈ രീതിക്ക് പ്രധാനമായും നാല് ഭാഗങ്ങളാണുള്ളത്. ചെടികൾ വളരാനുള്ള ‘ഗ്രോട്രേ ‘ അഥവാ വളർത്തു തട്ടം. റിസർ വോയർ അഥവാ സംഭരണി. തിരികൾ അഥവാ വിക്സ്. വായു സഞ്ചാര സംവിധാനം എന്നിവയാണവ.
ട്രേയിൽ ഉചിതമായ മാധ്യമം ഉപയോഗിക്കാം. വെർമിക്കുലേറ്റ്, പെർ ലൈറ്റ് തുടങ്ങിയ മൺചേരുവയില്ലാത്ത വസ്തുക്കളാണ് നല്ലത്. ഇവയാണെങ്കിൽ ഈർപ്പമയമായി കട്ട പിടിക്കുകയോ കുഴഞ്ഞ് ചെളി രൂപത്തിലാവുകയോ ഇല്ല. റിസർവോയർ അഥവാ സംഭരണി ഗ്രോട്രേയുടെ താഴെ ഭാഗത്തായി സജ്ജീകരിച്ചിരിക്കണം.
എല്ലാ ആഴ്ചയും ലായനിയിലെ പോഷകാഹാരങ്ങളുടെ അളവ് ക്രമീകരിക്കണം. സംഭരണി ഗ്രോട്രേയുമായി ബന്ധിപ്പിച്ചിരിക്കുന്നത് രണ്ടോ മൂന്നോ തിരികൾ വഴിയായിരിക്കണം. മണ്ണെണ്ണ വിളക്കിൽ തിരിവഴി എണ്ണ മേലോട്ട് കയറുന്നതു പോലെ സൂക്ഷ്മ സുഷിരങ്ങളിലൂടെ സംഭരിക്കുന്ന ക്യാപ്പില്ലറി പ്രവർത്തനം വഴിയാണ് സംഭരണിയിലെ പോഷക ലായനി തിരികളിലൂടെ വളർച്ചാ മാധ്യമത്തിലേക്കും അങ്ങിനെ ചെടികളുടെ വേര് പടലത്തിലേക്കും എത്തിച്ചേരുന്നത്. പരുത്തി തുണി കൊണ്ടുള്ള തിരിയാണ് ഇതിന് ഏറ്റവും ഉചിതം.

ചെറിയ സുഷിരങ്ങൾ വഴിയാണ് ഗ്രോ ട്രേയിലേക്ക് തിരികൾ കടത്തിവെക്കുന്നത്. റബ്ബർ ബുഷോ മറ്റോ വെച്ച് തിരികൾ സുഷിരങ്ങളിൽ ഉറപ്പിക്കുകയും ചെയ്യാം. ഗ്രോട്രേയുടെ വലുപ്പം, വളർത്തുന്ന ചെടികളുടെ എണ്ണം, വളർച്ചാ മാധ്യമം, തിരിയുടെ സ്വഭാവം എന്നീ ഘടകങ്ങൾ ആസ്പദമാക്കി തിരികളുടെ എണ്ണത്തിൽ വ്യത്യാസം വരുത്താമെങ്കിലും ഒരു ചെടിക്ക് ഒരു തിരി എന്നതാണ് പൊതുവെ നല്ലത്. കൂടുതൽ ജലാംശം ആവശ്യമുള്ള ചെടികൾ വളർത്തുമ്പോൾ ഒരു ചെടിക്ക് രണ്ട് തിരി വീതം വെക്കാം. ഈ വിവരിച്ച രീതിക്ക് പാസീവ് സിസ്റ്റം എന്നു പറയും. ഇതിനു പുറമെ യന്ത്ര സാമഗ്രികളുടെ സഹായത്താൽ നടത്തുന്ന രീതിയുണ്ട്. ഇത്തരം രീതിക്ക് ആക്ടീവ് സിസ്റ്റം എന്നു പറയും.

കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം ഗ്രോ ബാഗ് കൃഷിയിലും ചട്ടികളിലും തിരി നന രീതി അനായസേന പ്രാവർത്തികമാക്കാനുള്ള രീതി വികസിപ്പിച്ചിട്ടുണ്ട്. ഇതിനാവശ്യമായ ഗ്ലാസ് വൂൾ തിരികളും ഈ സ്ഥാപനം വഴി ലഭ്യമാകും. എയർ കണ്ടീഷനിങ്ങ് ശീതീകരണത്തിൽ ഇൻസുലേഷൻ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഗ്ലാസ് നാരുപോലുള്ള വസ്തു കൊണ്ടുണ്ടാക്കിയ ഏതാണ്ട് ഒരടി നീളവും രണ്ടു സെ.മീറ്ററോളം തടിയും വരുന്ന ഒരു നാടയാണിത്. ചെടി നടുന്നതിന് മുമ്പായി ഗ്രോ ബാഗിന്റേയോ ചട്ടിയുടേയോ അടിയിൽ ഇത് കടത്താൻ പാകത്തിൽ ഒരു തുളയുണ്ടാക്കണം. നാടയുടെ ഏതാണ്ട് പകുതി നീളം ബാഗിനുള്ളിൽ അഥവാ ചട്ടിക്കുള്ളിലാക്കി മിശ്രിതം നിറക്കണം. തിരിയുടെ ബാക്കി ഭാഗം താഴെ രണ്ട് ഇഷ്ടികക്കിടയിൽ ചരിച്ചു വെച്ചിരിക്കുന്ന ഉപയോഗം കഴിഞ്ഞ രണ്ടു ലിറ്റർ പ്ലാസ്റ്റിക്ക് കുപ്പിയിൽ മധ്യഭാഗത്ത് ദ്വാരമിട്ട് അതിലേക്ക് ഇറക്കി വെക്കണം.

മറ്റൊരു ദ്വാരം കുപ്പിയുടെ ഒരറ്റത്തായി ഇട്ട് അതിലൂടെ വെളളമൊഴിക്കുക. കുപ്പി അതിന്റെ തന്നെ അടപ്പു കൊണ്ട് മുറുക്കി അടക്കണം. ഒരു ചെടിക്ക് ഒരു കുപ്പി എന്ന രീതിയിൽ വേണ്ടി വരും. ഇതിന് പകരം പൈപ്പ് ഉപയോഗിച്ചുളള രീതിയും ആവാം. മൂന്ന് ഇഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പ് നിരയായി യോജിപ്പിച്ച് അൻപത് സെ.മീറ്റർ അകലത്തിൽ ദ്വാരങ്ങളിട്ട് ഓരോന്നിന്റേയും മുകളിൽ ബാഗ് വെച്ച് പൈപ്പിന്റെ ദ്വാരത്തിലേക്ക് തിരി കടത്തിവെക്കണം. ചട്ടിയായാലും ബാഗായാലും രണ്ടു ഇഷ്ടികകൾക്ക് മുകളിലായി പൈപ്പിലേക്ക് മർദ്ദം വരാത്ത വിധത്തിൽ ഉയർത്തി വെക്കണം.പൈപ്പിന്റെ ഒരറ്റം തുറന്നിരിക്കും. ഇതിലൂടെ വെള്ളം ഒഴിച്ചു കൊടുക്കാം. മറ്റേ അറ്റം എൻഡ് ക്യാപ്പ് കൊണ്ട് ലീക്ക് വരാതെ അടക്കണം.കുപ്പിയായാലും പൈപ്പ് ആയാലും ആവശ്യത്തിന് വെളളം നിറച്ച് കൊണ്ടിരിക്കണം. ചെടി നട്ട് ആദ്യ ദിവസങ്ങളിൽ മുകളിൽ നനച്ചു കൊടുക്കുന്നതായിരിക്കും നല്ലത്.പിന്നീട് മണ്ണിലെ ജലാംശം തീരുന്ന മുറയ്ക്ക് താഴത്തെ സംഭരണിയിൽ നിന്നും ക്യാപ്പില്ലറി സക്ഷൻ ഫോഴ്സ് ഉപയോഗിച്ച് തിരി വെളളം വലിച്ചെടുത്ത് കൊള്ളും. ആവശ്യമായ സസ്യപോഷകങ്ങളും ഈ വെളളത്തിലൂടെയാണ് നൽകേണ്ടത്.

ഹൈഡ്രോപോണിക്സ് കൃഷിയെ കുറിച്ചറിയാം


തിരി നന രീതിയിൽ ഒരു വിധം എല്ലാ പച്ചക്കറികളും വിജയകരമായി കൃഷി ചെയ്യാനാകും. കേരളീയ സാഹചര്യത്തിൽ പരീക്ഷിച്ചു തുടങ്ങിയിട്ട് മാത്രമുള്ള ഒരു സാങ്കേതിക വിദ്യയാണ് മണ്ണില്ലാ കൃഷി. പരീക്ഷണത്തിന് താൽപ്പര്യമുളളവർ തുടക്കത്തിൽ ഇതിൽ കടന്നു വരുന്നതാവും ഉചിതം. ആദ്യ ഘട്ടങ്ങളിൽ പരീക്ഷണം മാത്രമായി കണ്ടു ചെറിയ തോതിൽ ചെയ്ത് അനുഭവങ്ങൾ വിലയിരുത്തണം. എന്നാൽടെറസ് കൃഷിക്ക് വേണ്ടത്ര മേൽമണ്ണ് കണ്ടെത്താൻ സാധിക്കാത്ത സാഹചര്യങ്ങളിൽ അതിശയിപ്പിക്കുന്ന ഉൽപ്പാദന ക്ഷമതയിലൂടെ ലോകമെങ്ങും ശ്രദ്ധാകേന്ദ്രമാകുന്ന ഹൈഡ്രോപോണിക്സ് അഥവാ മണ്ണില്ലാ കൃഷിക്ക് ഏറെ പ്രസക്തിയുണ്ട്.

September 26, 2021 1 comment
1 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

നെൽ കൃഷിക്ക് ഡ്രോൺ പ്രോട്ടോകോൾ ഒരുക്കി കൃഷി വിജ്ഞാന കേന്ദ്രം അമ്പലവയൽ

by krishippura September 26, 2021
written by krishippura

കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്തിരിക്കുന്ന ഉത്തമ കാർഷിക മുറകൾ അല്ലെങ്കിൽ നെൽകൃഷിക്കായുള്ള പ്രോട്ടോകോൾ അവലംബിച്ചു നെൽകൃഷിയിൽ നിന്നും പരമാവധി വിളവ് ലഭ്യമാക്കുക, ഗുണമേന്മയുള്ള അരി ഉത്പാദിപ്പിക്കുക, കർഷക തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി വയനാട് കൃഷി വിജ്ഞാന കേന്ദ്രം പടിഞ്ഞാറത്തറ കൃഷിഭവനുമായി സഹകരിച്ച് കുപ്പാടിത്തറയിൽ ‘ നെൽ കൃഷിയിൽ ഡ്രോൺ സാങ്കേതിക വിദ്യ’യുടെ മുൻനിര പ്രദർശനം ഒരുക്കി. ആദ്യഘട്ടത്തിൽ ഞാറു പറിച്ചു നട്ട് 25 ദിവസം കഴിഞ്ഞു ലിക്വിഡ് സ്യൂഡോമോണാസ് 5 മില്ലി 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്പ്രേ ചെയ്തു. 10 ദിവസം കഴിഞ്ഞു സമ്പൂർണ്ണ എന്ന സൂക്ഷ്മ മൂലക മിശ്രിതം 10 ഗ്രാം 1 ലിറ്റർ എന്ന തോതിൽ തളിക്കുന്നു.പറിച്ച് നട്ട് 40-50 ദിവസം കഴിയുമ്പോൾ സ്യൂഡോമോണാസ് 5 മില്ലി 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കുന്നു. 10 ദിവസം കഴിഞ്ഞു സമ്പൂർണ്ണ 10 ഗ്രാം 1 വെള്ളത്തിൽ എന്ന തോതിൽ തളിക്കുന്നു.

കതിര് നിരക്കുമ്പോൾ പൊട്ടാസ്യം നൈട്രേറ്റ് എന്ന വളം 5 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്പ്രേ ചെയ്യുന്നു.
പരിപാടിയുടെ ഉദ്‌ഘാടന കർമ്മം പടിഞ്ഞാറത്തറ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പി എ ജോസ് നിർവ്വഹിച്ചു. കൃഷി ഓഫീസർ ശ്രീമതി. രേഖ റ്റി അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് കാർഷിക വിജ്ഞാന കേന്ദ്രം നോഡൽ ഓഫീസറും, വയനാട് കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ. അലൻ തോമസിന്റെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. ശാസ്ത്രജ്ഞരായ ഡോ. ഇന്ദുലേഖ വി പി, ശ്രീമതി. അഷിത എം ആർ, ഡോ. ദീപാറാണി സി വി, സയന്റിഫിക് ഓഫീസർ ശ്രീ. രാജമണി എന്നിവർ പങ്കെടുത്തു. കണ്ണോത്ത് ഭാഗം പാടശേഖരം സെക്രട്ടറി ശ്രീ. ജോസ്, കർഷകരായ ശ്രീധരൻ നായർ, സുജിത്ത്, ബാബു, ശിവശങ്കരൻ എന്നിവരുടെ പാടത്താണ് മുൻനിര പ്രദർശനം നടത്തിയത്.

September 26, 2021 4 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾമൃഗസംരക്ഷണം

മൃഗസംരക്ഷണ – ക്ഷീരവികസന മേഖലകളിൽ നൂതന പദ്ധതികൾ; ത്രിദിന ശില്പശാലയ്ക്ക് സമാപനമായി

by krishippura September 25, 2021
written by krishippura

14-ാം പഞ്ചവത്സര പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ – ക്ഷീരവികസന മേഖലകളിൽ നൂതന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, കേരളം ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ്റ് ബോർഡ്, കേരളം മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോര്പറേഷൻ, മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ, കേരള ഫീഡ്‌സ്, വെറ്ററിനറി സർവകലാശാല എന്നിവയുടെ ആഭിമുഖ്യത്തിൽ “സമേതി” യിൽ സംഘടിപ്പിച്ച ത്രിദിന ശില്പശാലയ്ക്ക് സമാപനമായി. ബഹു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്ത ശില്പശാലയിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ പങ്കെടുത്തു. ശില്പശാലയുടെ ആദ്യദിനം മൃഗസംരക്ഷണ-ക്ഷീരവികസന മേഖലകളിലെ ‘തല്‍സ്ഥിതിയും നേട്ടങ്ങളും’ എന്ന വിഷയത്തിൽ വിവിധ വകുപ്പുമേധാവികളുടെ അവതരണം നടന്നു. തുടർന്ന് ശില്പശാലാംഗങ്ങൾ 4 ഗ്രൂപ്പുകളായി തിരിഞ്ഞ് പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രാരംഭതല ചർച്ചകൾ നടത്തി. പാൽ, മുട്ട, മാംസം എന്നിവയുടെ ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കൽ, മൃഗസംരക്ഷണ ക്ഷീരവികസന മേഖലകളിലെ ഉല്പാദനക്ഷമതയും ലാഭസാധ്യതയും വർദ്ധിപ്പിക്കൽ, പ്രസ്തുത മേഖലകളിലെ സംരംഭകത്വം, ആധുനികവൽക്കരണം, യന്ത്രവൽക്കരണം, പ്രസ്തുത മേഖലകളിൽ ഇ-ഗവേർണൻസ്, ഐ.സി.റ്റി, നൂതനസാങ്കേതിക വിദ്യകൾ എന്നിവയുടെ പ്രായോഗികതല സാധ്യതകൾ എന്നീ വിഷയങ്ങളിലൂന്നിയായി-രുന്നു ശില്പശാലാചർച്ചകൾ നടന്നത്.

ശില്പശാലയുടെ രണ്ടാംദിനം ‘സംസ്ഥാനതലത്തിൽ ഫോഡർ പ്ലാനിന്റെ ആവശ്യകതയും പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തിൽ കർഷകക്ഷേമം ഉറപ്പാക്കുന്നതിനുളള നയരൂപീകരണവും’, ‘മൃഗാരോഗ്യം- ഏകാരോഗ്യം’ എന്നീ വിഷയങ്ങളിൽ ക്ഷീരവികസന വകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിലെയും ജോയിന്റ് ഡയറക്ടർമാരായ ശ്രീ.കെ.ശശികുമാർ, ഡോ.പ്രേം ജെയിൻ എന്നിവർ അവതരണം നടത്തി.
ശില്പശാലയുടെ മൂന്നാംദിനം 4 ഗ്രൂപ്പുകളും ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞ നൂതനാശയങ്ങൾ ക്രോഡീകരിച്ച് അവതരിപ്പിക്കുകയും പ്രൊ.ആർ.രാമകുമാർ (മെമ്പർ, സംസ്ഥാന ആസൂത്രണ ബോർഡ്), ശ്രീ.എസ്.എസ്. നാഗേഷ് (ചീഫ് ഓഫ് അഗ്രിക്കൾച്ചർ ഡിവിഷൻ) എന്നിവർ ഉൾപ്പെട്ട വിദഗ്ദ്ധപാനൽ ചർച്ചാസംഗ്രഹത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

ബഹു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ.ചിഞ്ചുറാണി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയും പദ്ധതി രൂപീകരണ നിർദ്ദേശങ്ങളുടെ സംഗ്രഹം സ്വീകരിക്കുകയും ചെയ്തു. വിവിധ മേഖലകളിലെ പുരോഗതിയ്ക്ക് വഴിതെളിച്ച പഞ്ചവത്സര പദ്ധതികളുടെ ആവർത്തന സ്വഭാവം ഒഴിവാക്കി ജനോപകാരപ്രദമായ വ്യത്യസ്തങ്ങളായ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന് ശില്പശാല സഹായകമാകും എന്ന് മന്ത്രി പ്രത്യാശിച്ചു. പ്രവാസികൾ ഉൾപ്പെടെയുള്ള പുതിയ സംരംഭകർ കടന്നുവരുന്ന സാഹചര്യത്തിൽ ക്ഷീരവികസന-മൃഗസംരക്ഷണ മേഖലകൾ കൂടുതൽ മുന്നൊരുക്കത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. പാലുല്പാദനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനം പ്രോത്സാഹിപ്പിക്കുകയും മെച്ചമായ വിപണി കണ്ടെത്തുന്നതിന് ക്ഷീരകർഷകരെ സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. പശുക്കളുടെ ഉല്പാദന ശരാശരി വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള രംഗങ്ങളിൽ നാം മുന്നോട്ട് പോകേണ്ടതുണ്ട്. പാൽ, മുട്ട, മാംസം എന്നീ മൂന്ന് ഉല്പാദന മേഖലകളിലും കർഷക താല്പര്യം സംരക്ഷിച്ചുകൊണ്ടുള്ള പുരോഗതി കൈവരിക്കുന്നതിന് ശില്പശാലയിൽ ക്രോഡീകരിച്ച പദ്ധതി രൂപീകരണ സംഗ്രഹം സഹായകമാകട്ടേയെന്ന് മന്ത്രി ആശംസിച്ചു.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ. കൗശിഗൻ ഐ.എ.എസ്, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശ്രീ. വി.പി. സുരേഷ്‍കുമാർ എന്നിവർ പദ്ധതി രൂപീകരണ ചർച്ചാസംഗ്രഹം അവതരിപ്പിച്ചു. ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീ. സി. സുജയ്‍കുമാർ സമാപന സമ്മേളനത്തിന് സ്വാഗതവും മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.ജിജിമോൻ ജോസഫ് നന്ദിയും പറഞ്ഞു.

September 25, 2021 9 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾവിദഗ്ധര്‍ പറയുന്നു

കൃഷിഭവനുകളെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ റാങ്കിംഗിന് വിധേയമാക്കും: മന്ത്രി പി പ്രസാദ്

by krishippura September 25, 2021
written by krishippura

ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മന്ത്രി ആശയ വിനിമയം നടത്തി

സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭവനുകളിലും പരിശോധനകള്‍ നടത്തി പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗിന് വിധേയമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദമായ അവലോകനത്തിന് ശേഷമായിരിക്കും റാങ്കിംഗ്. ജില്ലാ, ബ്ലോക്ക് ഓഫീസുകളുടെയും ഫാമുകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളും അവലോകനത്തിന് വിധേയമാക്കുമെന്നും മന്ത്രി അറിയിച്ചു. തൃശൂര്‍ രാമനിലയത്തില്‍ ജില്ലയിലെ മുതിര്‍ന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയും അല്ലാത്തവയുമായ ഓഫീസുകളെയും ഉദ്യോഗസ്ഥരെയും കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പേര് പോലെ കര്‍ഷര്‍കര്‍ക്ക് സ്വന്തം വീടുകളായി തോന്നുന്ന ഇടങ്ങളായി കൃഷി ഭവനുകള്‍ മാറണം. കൃഷിക്കാരുമായി ജൈവികമായ നാഭീനാള ബന്ധം നിലനിര്‍ത്താന്‍ അവയ്ക്ക് സാധിക്കണം. എവിടെയെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അവ കണ്ടെത്തി പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകരെ ആദരവോടെ കാണുകയും അവരോട് നല്ല രീതിയില്‍ പെരുമാറുകയും ചെയ്യുന്ന സ്ഥിതിയുണ്ടാവണം. വകുപ്പിന്റെ പരിപാടികളില്‍ കര്‍ഷകര്‍ക്ക് മുന്‍നിരയില്‍ തന്നെ ഇരിപ്പിടങ്ങള്‍ അനുവദിക്കണമെന്നു പറഞ്ഞത് ഭംഗിവാക്കായിട്ടല്ലെന്നും അര്‍ഹിക്കുന്ന സ്ഥാനം സമൂഹം അവര്‍ക്കു നല്‍കേണ്ടതുണ്ട് എന്നതിനാലാണെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരുടെയും കൃഷിയുടെയും സംരക്ഷണത്തിനും വളര്‍ച്ചയ്ക്കും വേണ്ടിയാവണം. യോഗങ്ങളും മറ്റ് ഔദ്യോഗിക പരിപാടികളും പരമാവധി കുറച്ച് കര്‍ഷകര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിരതരാവാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വകുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ മാന്വലായി തയ്യാറാക്കുന്നതിന് പകരം കൃത്യമായ ഡാറ്റാ ബേസിന്റെ അടിസ്ഥാനത്തില്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കും.

നെല്ലുല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും പച്ചക്കറിയുടെ കാര്യത്തില്‍ കേരളത്തിന് അത് എളുപ്പത്തില്‍ സാധിക്കുമെന്നതിന് സമീപകാലത്തെ അനുഭവങ്ങള്‍ തെളിവാണെന്നും മന്ത്രി പറഞ്ഞു. മികച്ച പങ്കാളിത്തമാണ് പച്ചക്കറി ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായത്. കൃഷിഭവനുകള്‍ സ്മാര്‍ട്ടാക്കുന്നതിനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥരുമായി മന്ത്രി യോഗത്തില്‍ ചര്‍ച്ച ചെയ്തു.
അവലോകന യോഗത്തില്‍ കേരള സീഡ് ഡെവലപ്‌മെന്റ് അതോറിറ്റി അഡീഷനല്‍ ഡയരക്ടര്‍ ഉമ്മന്‍ തോമസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി വി ജയശ്രീ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍മാര്‍, കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍മാര്‍, ഫാം ഓഫീസര്‍മാര്‍, കൃഷി അനുബന്ധ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

September 25, 2021 3 comments
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടംകാർഷികവാർത്തകൾനാട്ട് അറിവുകൾ

എളുപ്പമാണ് ചിപ്പിക്കൂൺ കൃഷി; ഒപ്പം വരുമാനവും

by krishippura September 24, 2021
written by krishippura


എംകെപി മാവിലായി

സസ്യലോകത്തിൽ ഹരിതക രഹിത സസ്യങ്ങളുടെ കൂട്ടത്തിൽ പെടുന്നവയാണ് കൂണുകൾ.
ഭൂമുഖത്ത് രണ്ടായിരത്തോളം ഇനം കൂണുകൾ ഉണ്ടെങ്കിലും അവയിൽ ഭക്ഷ്യയോഗ്യമായവ തുലോം വിരളമാണ്. ഭക്ഷ്യയോഗ്യമായ പലതരം കൂണുകൾ നമ്മുടെ നാട്ടിൽ വന്യമായി വളരുന്നുണ്ടെങ്കിലും അവ തിരിച്ചറിയാനുള്ള പ്രായോഗിക ബുദ്ധിമുട്ടു കാരണം വിപുലമായ തോതിൽ ഉപയോഗയോഗ്യമാക്കുന്നതിന് സാധിക്കുന്നില്ല. മത്രമല്ല, വർഷകാലങ്ങളിൽ മാത്രമേ അവ സ്വയം മുളച്ച് പൊന്തുകയുള്ളൂ. എന്നാൽ ശാസ്ത്രം പുരോഗമിച്ചതോടുകൂടി കൂണുകൾ ധാരാളമായി കൃഷി ചെയ്തു ഉൽപ്പാദിപ്പിക്കുവാൻ തുടങ്ങി. ഇന്ന് കൂൺ കൃഷി വികസിത രാജ്യങ്ങളിലെ ഒരു പ്രധാന വ്യവസായമായി മാറിയിരിക്കുകയാണ്. ഏഷ്യയിൽ തൈവാനാണ് ഏറ്റവും കൂടുതൽ കൂൺ ഉൽപ്പാദിപ്പിക്കുന്ന രാജ്യം എന്ന ബഹുമതി കരസ്ഥമാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ ഹിമാചൽ പ്രദേശത്ത് സോളൻ എന്ന സ്ഥലത്താണ് കൂണുകൾ വൻ തോതിൽ ഉൽപ്പാദിപ്പിക്കുന്നത്.
മറ്റു കാർഷിക വിളകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായി ഏത് കാലത്തും ഏത് കാലാവസ്ഥയിലും എവിടേയും അനായസേന കൃഷി ചെയ്തെടുക്കുവാൻ കഴിയുന്നു എന്നത് കൂണിന്റെ മാത്രമായ സവിശേഷതയാണ്.

കേരളത്തിന്റെ തനതായ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും എല്ലായ്പോഴും കൃഷി ചെയ്ത് വിളവെടുക്കാൻ പറ്റുന്നതുമായ രണ്ട് ജീനസ്സുകളിൽപ്പെട്ട ഇനങ്ങളാണ് പ്ലൂറോട്ടസ് സാജോർകാജു എന്ന ചിപ്പിക്കൂണും വൊൾ വേറിയല്ലാവൊൾ വേഷ്യ എന്ന വയ്ക്കോൽ കൂണും.ഇവയുടെ കൃഷിക്ക് ഏറ്റവും പറ്റിയ മാധ്യമം നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന വയ്ക്കോൽ തന്നെയാണ്. കൃഷി ചെയ്യാൻ എളുപ്പം ഉള്ളതു കൊണ്ടും ഉദ്ദേശിക്കുന്ന വിളവ് ലഭിക്കുന്നതു കൊണ്ടും പ്ലൂറോട്ടസ് ജീനസ്സിൽപ്പെട്ട (ചിപ്പിക്കൂൺ) ഇനങ്ങളാണ് ഇന്ന് കേരളത്തിൽ പ്രചാരം നേടിയിട്ടുള്ളത്.

ചിപ്പിക്കൂണുകൾ (ഓയിസ്റ്റർ)

ഗാർഹികാവശ്യത്തിനു മാത്രം കൂൺ കൃഷി നടത്തുകയാണെങ്കിൽ ബെഡ്ഡുകൾ തയ്യാറാക്കി വീടിന്റെ നേരിട്ട് സൂര്യ പ്രകാശം പതിക്കാത്ത വരാന്തയിലോ, ബാത്ത്റൂമിലോ,മരത്തണലുകളിലോ സൂക്ഷിക്കാവുന്നതാണ്. എന്നാൽ വ്യാവസായികാടിസ്ഥാനത്തിൽ കൂൺ കൃഷി ചെയ്യുമ്പോൾ അതിന് പ്രത്യേക സ്ഥല സൗകര്യം ആവശ്യമാണ്. ഓല മേഞ്ഞ ഷെസ്സുകളോ ഒരു മുറി തന്നെയോ ഇതിനായി നിർമ്മിക്കേണ്ടതാണ്.നമ്മുടെ വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വരാന്തയിലോ മറ്റു സൗകര്യമുളളയിടങ്ങളിലോ കൂൺ കൃഷി എങ്ങിനെ വിജയകരമാക്കാമെന്ന് നോക്കാം.സ്പോൺ (കൂൺ വിത്ത് ) , വൈക്കോൽ , പോളിത്തീൻ കവർ എന്നിവയാണ്
ഇതിന് ആവശ്യമുളള പ്രധാന സാധനങ്ങൾ .

കൃഷി ചെയ്യുന്ന വിധം

ബഡ്ഡ് തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന വയ്ക്കോൽ അധികം പഴക്കമില്ലാത്തതും ബലമുള്ളതും നന്നായി ഉണങ്ങിയതുമായിരിക്കണം. ഉദ്ദേശം രണ്ടു കി.ഗ്രാം വൈക്കോൽ ഏതാണ്ട് അഞ്ച് സെ.മീറ്റർ നീളത്തിൽ ചെറുതായി മുറിക്കുക. അല്ലെങ്കിൽ 15 സെ.മീറ്റർ വ്യാസമുളള ചെറിയ ചുമ്മാടുകളാക്കി വയ്ക്കുക. ചുമ്മാടുകൾ പോളിത്തീൻ കവറിന്റെ വായ് വട്ടത്തിനനുസരിച്ച് വലിപ്പമുള്ളവയായിരിക്കണം. അതിനു ശേഷം ഇവ ആറ് മണിക്കൂർ മുതൽ പന്ത്രണ്ട് മണിക്കൂർ വരെ ശുദ്ധ വെള്ളത്തിൽ താഴ്ത്തി വെച്ച് കുതിരാനായി അനുവദിക്കുക. കുതിർത്ത വയ്ക്കോലിൽ ഏകദേശം 75 ശതമാനം ഈർപ്പം ഉണ്ടായിരിക്കണം. ഇവ വീണ്ടും അണുനശീകരണത്തിനായി അര മണിക്കൂർ നേരം നല്ലതുപോലെ തിളച്ച വെള്ളത്തിൽ താഴ്ത്തി വെക്കുക. തുടർന്ന് ഇത് പുറത്തെടുത്ത് അധികജലം വാർന്നു പോകുന്നതിനും തണുക്കുന്നതിനുമായി അര മണിക്കൂർ വൃത്തിയുള്ള സ്ഥലത്ത് നിരത്തി വെക്കുകയോ, കുട്ടകളിൽ നിറച്ചുവയ്ക്കുകയോ ചെയ്യുക. വയ്ക്കോലിലെ ഈർപ്പം അധികം കൂടാനും കുറയാനും പാടില്ല. തണുത്ത വൈക്കോൽ കൈയിൽ എടുത്ത് പിഴിഞ്ഞാൽ അൽപ്പ വും ജലാംശം ഊറി വരാത്ത സ്ഥിതിയാണ് ഏറ്റവും ഉത്തമം.

തയ്യാറാക്കിയ വയ്ക്കോൽ നിറയ്ക്കുവാൻ 60 സെ.മീറ്റർ നീളവും 35 സെ.മീറ്റർ വീതിയും 200 ഗേജ് കട്ടിയുമുളള പോളിത്തീൻ കവറുകളോ രണ്ടു വശവും തുറന്ന ട്യൂബുകളോ ഉപയോഗിക്കാം. ട്യൂബുകളാണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ടു ഭാഗവും മൂടി കെട്ടേണ്ടതിനാൽ 75 സെ.മീറ്റർ നീളമുള്ള ട്യൂബുകളായിരിക്കും നല്ലത്. ഈ കവറുകളിൽ അങ്ങിങ്ങായി 5 മില്ലിമീറ്റർ വ്യാസമുള്ള ആറോ ഏഴോ ദ്വാരങ്ങൾ ഇടണം. വെള്ളം കൂടുതൽ ഉണ്ടെങ്കിൽ വാർന്നു പോകാനായി കവറിന്റെ അടിഭാഗത്തായി രണ്ടു ദ്വാരങ്ങൾ തീർച്ചയായും ഇട്ടിരിക്കണം.

കുപ്പിയിലോ പാക്കറ്റുകളിലോ കിട്ടുന്ന വിത്ത് പുറത്തെടുത്ത് വയ്ക്കാനായി വൃത്തിയുള്ള കടലാസോ പ്ലാസ്റ്റിക്ക് ട്രേയോ ആവശ്യമാണ്. പാക്കറ്റിലെ വിത്ത് എടുക്കുന്നതിന് മുമ്പ് കൈകളും അത് എടുക്കുന്നതിനുളള കനം കുറഞ്ഞ കമ്പിയും ഡെറ്റോൾ കലർത്തിയ വെള്ളത്തിൽ കഴുകിയെടുക്കുകയോ തുടയ്ക്കുകയോ ചെയ്യണം. പായ്ക്കറ്റിന്റെ പഞ്ഞി അടപ്പ് മാറ്റി കമ്പി കൊണ്ട് കുത്തിയിളക്കി ആവശ്യമുള്ള വിത്ത് ട്രേയിലിടുക. ഒരു കി.ഗ്രാം വൈക്കോൽ നായ്ക്കുന്ന കവറുകളിലേക്ക് 250-300 ഗ്രാം വിത്ത് മതിയാകും. ആദ്യമായി വയ്ക്കോൽ ചുമ്മാട് സാവധാനത്തിൽ കവറിൽ ഇറക്കി വെച്ച ശേഷം കൈ കൊണ്ട് അമർത്തി ശരിയാക്കണം. പാക്കറ്റിൽ നിന്നും പുറത്തെടുത്തു വച്ച സ്പോൺ കുറച്ചെടുത്ത് വയ്ക്കാലിന്റെ മുകളിൽ നടുഭാഗം വിട്ട് അരികിലായി വിതറുക. വീണ്ടും അടുത്ത വൈക്കോൽ അട്ടി ഇറക്കി വെച്ച ശേഷം വിത്ത് വിതറുക. കവർ നിറയുന്നതുവരെ ഈ രീതി അനുവർത്തിക്കുക. അവസാനത്തെ അട്ടിക്ക് മുകളിലും വിത്ത് വിതയ്ക്കാവുന്നതാണ്.


മുറിച്ച വൈക്കോൽ കഷണങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ അഞ്ച് സെ.മീറ്റർ പൊക്കത്തിൽ വൈക്കോൽ ഇട്ടശേഷം വിത്തിടുക. വീണ്ടും വൈക്കോൽ നിറക്കുകയും വിത്തിടുകയും ചെയ്യുക. വൈക്കോൽ നിറക്കുമ്പോൾ ഇടയ്ക്ക് വിടവില്ലാതെ കൈ കൊണ്ട് നല്ലതുപോലെ അമർത്തിയതിനു ശേഷമേ അടുത്ത അട്ടി നിറക്കാവൂ. അവസാനത്തെ അട്ടി നിറച്ച ശേഷം പോളിത്തീൻ കവറിന്റെ തുറന്ന ഭാഗം നൂൽകൊണ്ട് നന്നായി മൂടിക്കെട്ടി ഉദ്ദേശിക്കുന്ന സ്ഥലത്ത് അനക്കാതെ വയ്ക്കുക.
കൂണിന്റെ വെളുത്ത തന്തുക്കൾ സാവധാനത്തിൽ വളർന്ന് വൈക്കോലിൽ നിറയുന്നു. പതിനഞ്ചു ദിവസം കഴിയുമ്പോൾ കവർ മുറിച്ചു മാറ്റിയ ശേഷം ഒന്നോടെ പുറത്തെടുത്ത് വയ്ക്കണം. രണ്ടു വശവും കെട്ടിയ ട്യൂബുകൾ ആണെങ്കിൽ അതു തുറന്ന് ഒരു ഭാഗത്ത് നിന്നും കൈ കൊണ്ട് അമർത്തി സാവധാനത്തിൽ പുറത്തേക്കെടുക്കുക. ഇപ്രകാരം രണ്ടു വശവും കെട്ടിയ പോളിത്തീൻ ട്യൂബുകൾ വീണ്ടും വൈക്കോൽ നിറയ്ക്കാനായി ഉപയോഗിക്കാം. പുറത്തെടുത്ത ബെഡ്ഡുകൾ ഷെൽഫുകളിൽ അടുക്കുകയോ കെട്ടിതൂക്കിയിടുകയോ ചെയ്യാം.
തുടർന്ന് ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ വളരെ നേരിയ തോതിൽ ബെഡ്ഡുകൾ നനയ്ക്കേണ്ടതാണ്. ഈ സമയം മുറിക്കുള്ളിൽ നല്ല വായു സഞ്ചാരം ഉണ്ടായിരിക്കണം. രണ്ടു മൂന്നു ദിവസത്തിനുളളിൽ നാല് വശങ്ങളിൽ നിന്നും കുണിന്റെ മുകുളങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ ഘട്ടത്തിൽ നനച്ചു കൊടുക്കുന്നത് നന്നല്ല.കാരണം അധികം ഈർപ്പം ഉണ്ടായാൽ ബാക്ടീരിയ വളരാൻ ഇടയാകുകയും മൊട്ടുകൾക്ക് മഞ്ഞനിറം വന്ന് അവ കരിഞ്ഞു പോകുകയും ചെയ്യും. വീണ്ടും രണ്ടു ദിവസത്തിനുളളിൽ മൊട്ടുകൾ വളർന്നു വലുതാകുന്നു. അപ്പോൾ വിളവെടുക്കാം.
വിളവെടുക്കുമ്പോൾ തണ്ടിന്റെ അടിഭാഗം ശരിയായി മുറിച്ചെടുക്കാൻ ശ്രദ്ധിക്കണം. ചിപ്പിക്കൂണുകൾ വിടർന്ന ശേഷമാണ് വിളവെടുപ്പ് നടത്തേണ്ടത്.
ഒരു കിലോ ഗ്രാം വൈക്കോലിൽ നിന്നും ഏകദേശം 400 ഗ്രാം മുതൽ 500 ഗ്രാം വരെ കൂൺ ലഭിക്കും. വീണ്ടും വെള്ളം സ്പ്രേ ചെയ്ത് ബെഡ്ഡുകൾ സൂക്ഷിക്കുകയാണെങ്കിൽ ചെറിയ ഒന്നോ രണ്ടോ വിളവെടുപ്പ് കൂടി നടത്താവുന്നതാണ്. അതിനു ശേഷം വൈക്കോൽ ഉണക്കി കന്നുകാലികൾക്ക് തീറ്റയായി കൊടുക്കാം.

കൂണിന്റെ പോഷക മൂല്യങ്ങൾ

മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ വളർച്ചക്ക് അനിവാര്യമായ പ്രോട്ടീന്റെ ഒരു അപൂർവ്വ കലവറയായി കൂൺകരുതപ്പെടുന്നു. ദഹനത്തെ സഹായിക്കുന്നതിനാൽ അവ മറ്റുള്ള മാംസ്യാഹാരങ്ങളേക്കാൾ മികച്ചതാണ്. ഇതിൽ തയാമിൻ, റൈബോഫ്ളേവിൻ, നിയാസിൻ, അസ്ക്കോർബിക്കാസിഡ് എന്നിവ നല്ല രീതിയിൽ അടങ്ങിയിരിക്കുന്നു.
കൂണുകളിൽ കൊഴുപ്പ്, അന്നജം തുടങ്ങിയവയുടെ തോത് താരതമ്യേന കുറവായതിനാൽ ഹൃദ്രോഹികൾക്കും പ്രമേഹ രോഗികൾക്കും എല്ലാം ഇതൊരു ഇഷ്ടാഹാരമാക്കാം.

പാചകം

കൂണുകൾ വിളവെടുപ്പിനു ശേഷം വളരെ വേഗം കേടുവരുന്നതിനാൽ എത്രയും വേഗം പുതുമയോടെ ഉപയോഗിക്കണം. കൂണുകളിൽ തൊണ്ണൂറ് ശതമാനവും ജലാംശം ആയതിനാൽ വേവിക്കുവാനായി പ്രത്യേകം വെളളം ഒഴിക്കരുത്. കൂണുകൾ അധികനേരം വേവിക്കുന്നത് നല്ലതല്ല. രണ്ടോ മൂന്നോ മിനുട്ടുകൾക്കുള്ളിൽ തന്നെ പാചകം ചെയ്യണം. കൂണുകൾക്ക് തനതായ രുചി ഉള്ളതിനാൽ മുളക്, മാസാല, പുളി തുടങ്ങിയ ചേരുവകൾ അധികം ചേർക്കാതിരിക്കുന്നതായിരിക്കും കൂടുതൽ രുചികരം.
പുലാവ്, ഓംലറ്റ്, കട്ലറ്റ് , സൂപ്പ് , മസാല കൂൺ, കുറുമ, സ്റ്റൂ എന്നിവയാണ് കൂൺ ഉപയോഗിച്ച് സാധാരണയായി പാചകം ചെയ്യുന്ന വിഭവങ്ങൾ

September 24, 2021 3 comments
0 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK