കൊപ്ര വിലയിൽ ഇടിവ് ഉണ്ടായ സാഹചര്യത്തിൽ നാഫെഡുമായി ചേർന്ന് കൃഷിവകുപ്പ് താങ്ങുവിലക്ക് കൊപ്ര സംഭരണം ഇന്നു മുതൽ തുടങ്ങും. കേരഫെഡ്, മാർക്കറ്റ് ഫെഡ് വഴിയാണ് കൊപ്ര സംഭരണം നടത്തുന്നത്. കിലോയ്ക്ക് 105 രൂപ 90 പൈസയാണ് കൊപ്രയുടെ താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടുള്ളത്. തെരഞ്ഞെടുത്ത സഹകരണ സ്ഥാപനങ്ങൾ വഴി ആദ്യഘട്ടത്തിൽ സംഭരണം നടത്തും. കൂടുതൽ കേന്ദ്രങ്ങളിലൂടെ സംഭരണം ഉടൻ വ്യാപിപ്പിക്കുമെന്നും എല്ലാ കർഷകരും ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. പച്ചത്തേങ്ങ ഉണക്കി കൊപ്രയാക്കി സംഭരിക്കുവാൻ കഴിയുന്ന സഹകരണ സ്ഥാപനങ്ങൾക്ക് പച്ചതേങ്ങയായും സംഭരണം നടത്താവുന്നതാണ്. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 3.40 രൂപ സംസ്ഥാന സർക്കാർ ഇൻസെൻ്റീവായി കർഷകർക്കു നൽകുന്നതാണ്. കർഷകർ തെങ്ങിന്റെ എണ്ണം തെളിയിക്കുന്ന കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, നികുതി രസീത് എന്നിവ സഹിതം കൊപ്ര സംഭരിക്കുന്ന സഹകരണ സ്ഥാപനം മുഖേന ഇ-സമൃദ്ധി പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കൃഷി ഭവനുമായോ സംഭരണ കേന്ദ്രങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്.
1 comment
buy priligy paypal Гў Evelyn GuYfHdlCrpzU 6 17 2022