Home കാർഷികവാർത്തകൾ മത്സരക്ഷമതയില്ല, നിലവിലെ പദ്ധതികൾ പോര; കേരള കശുവണ്ടിയെ പ്രീമിയം ബ്രാൻഡായി അവതരിപ്പിക്കണം-വിദഗ്ധസമിതി

മത്സരക്ഷമതയില്ല, നിലവിലെ പദ്ധതികൾ പോര; കേരള കശുവണ്ടിയെ പ്രീമിയം ബ്രാൻഡായി അവതരിപ്പിക്കണം-വിദഗ്ധസമിതി

by krishippura
0 comment

കാസർകോട്: സംസ്ഥാനത്ത് കശുവണ്ടി വ്യവസായം പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് പഠിച്ച് ശുപാർശ നല്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും സംരംഭകർക്കും പ്രയോജനപ്പെടുന്ന പദ്ധതികൾ തയ്യാറാക്കാൻ വ്യവസായവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

സംസ്ഥാനത്തെ കശുവണ്ടി മേഖലയ്ക്ക് മത്സരക്ഷമതയില്ലെന്ന് വിലയിരുത്തിയ സമിതി അത് മറികടക്കാൻ നിലവിൽ നടപ്പാക്കുന്ന പദ്ധതികളും സാമ്പത്തിക സഹായവും പര്യാപ്തമല്ലെന്നും കണ്ടെത്തി. ആവശ്യത്തിന് കശുവണ്ടി ലഭിക്കാത്തതിനാൽ തൊഴിലാളികൾക്ക് കൃത്യമായി ജോലി നൽകാനാകുന്നില്ല.

കശുവണ്ടി ബോർഡ്, കശുവണ്ടി വികസന കോർപ്പറേഷൻ, കാപെക്സ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും മാറ്റം വരുത്തണമെന്നും സമിതി ശുപാർശ ചെയ്തു. ഡോ. എസ്. വെങ്കട്ടരാമൻ, എൻ.ആർ. ജോയി, ഡോ. എൻ. അജിത്കുമാർ, എസ്. ജയമോഹൻ, എ. അലക്സാണ്ടർ എന്നിവരുൾപ്പെട്ടതായിരുന്നു വിദഗ്ധസമിതി.

വെല്ലുവിളികൾ

 

  • സംസ്ഥാനത്തെ ഉയർന്ന ഉത്പാദനച്ചെലവ്. ഉയർന്ന കൂലിനിരക്കും കുറഞ്ഞ ഉത്പാദനക്ഷമതയും.
  • സംസ്ഥാനത്തിന് പുറത്തുള്ള ബിസിനസ് സാഹചര്യങ്ങളിൽ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങൾ.
  • വിയറ്റ്നാം, മൊസാമ്പിക്ക്, ചില ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവ യന്ത്രവത്കരണത്തിലൂടെ ഉത്പാദനച്ചെലവ് കുറച്ച് സംസ്കരണം നടത്തുന്നതും കൂലി കുറവുള്ള തമിഴ്നാട്, കർണാടക, ആന്ധ്ര, ഒഡിഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഉയർത്തുന്ന വെല്ലുവിളിയും.
  • ഇറക്കുമതി ചെയ്ത കശുവണ്ടിയുടെ ലഭ്യത, വില, ഗുണിലവാരം, ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ.
  • ആഭ്യന്തര ഉത്പാദനത്തിലെ കുറവ്. ഇവിടെ ഉത്പാദിപ്പിക്കുന്ന കശുവണ്ടി പോലും സംസ്കരണ യൂണിറ്റുകൾക്ക് കിട്ടുന്നില്ല.
  • ഏറെ പാരമ്പര്യമുള്ള കേരള കശുവണ്ടിക്ക് അന്താരാഷ്ട്ര വിപണിയിൽ അതിന്റെ തനിമ നിലനിർത്താനായില്ല. മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിലും ഓൺലൈൻ വിൽപ്പനയിലും ഭൗമസൂചക അംഗീകാരം നേടുന്നതിലുമൊക്കെ പരാജയപ്പെട്ടു.
  • യന്ത്രവത്കരണം, ആധുനികരീതിയിലുള്ള സംസ്കരണരീതികൾ എന്നിവ നടപ്പാക്കുന്നതിൽ പിന്നിലായി.

    കാസർകോട്: സംസ്ഥാനത്ത് കശുവണ്ടി വ്യവസായം പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് പഠിച്ച് ശുപാർശ നല്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും സംരംഭകർക്കും പ്രയോജനപ്പെടുന്ന പദ്ധതികൾ തയ്യാറാക്കാൻ വ്യവസായവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

    സംസ്ഥാനത്തെ കശുവണ്ടി മേഖലയ്ക്ക് മത്സരക്ഷമതയില്ലെന്ന് വിലയിരുത്തിയ സമിതി അത് മറികടക്കാൻ നിലവിൽ നടപ്പാക്കുന്ന പദ്ധതികളും സാമ്പത്തിക സഹായവും പര്യാപ്തമല്ലെന്നും കണ്ടെത്തി. ആവശ്യത്തിന് കശുവണ്ടി ലഭിക്കാത്തതിനാൽ തൊഴിലാളികൾക്ക് കൃത്യമായി ജോലി നൽകാനാകുന്നില്ല.

    കശുവണ്ടി ബോർഡ്, കശുവണ്ടി വികസന കോർപ്പറേഷൻ, കാപെക്സ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും മാറ്റം വരുത്തണമെന്നും സമിതി ശുപാർശ ചെയ്തു. ഡോ. എസ്. വെങ്കട്ടരാമൻ, എൻ.ആർ. ജോയി, ഡോ. എൻ. അജിത്കുമാർ, എസ്. ജയമോഹൻ, എ. അലക്സാണ്ടർ എന്നിവരുൾപ്പെട്ടതായിരുന്നു വിദഗ്ധസമിതി.

    വെല്ലുവിളികൾ

     

    • സംസ്ഥാനത്തെ ഉയർന്ന ഉത്പാദനച്ചെലവ്. ഉയർന്ന കൂലിനിരക്കും കുറഞ്ഞ ഉത്പാദനക്ഷമതയും.
    • സംസ്ഥാനത്തിന് പുറത്തുള്ള ബിസിനസ് സാഹചര്യങ്ങളിൽ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങൾ.
    • വിയറ്റ്നാം, മൊസാമ്പിക്ക്, ചില ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവ യന്ത്രവത്കരണത്തിലൂടെ ഉത്പാദനച്ചെലവ് കുറച്ച് സംസ്കരണം നടത്തുന്നതും കൂലി കുറവുള്ള തമിഴ്നാട്, കർണാടക, ആന്ധ്ര, ഒഡിഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഉയർത്തുന്ന വെല്ലുവിളിയും.
    • ഇറക്കുമതി ചെയ്ത കശുവണ്ടിയുടെ ലഭ്യത, വില, ഗുണിലവാരം, ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ.
    • ആഭ്യന്തര ഉത്പാദനത്തിലെ കുറവ്. ഇവിടെ ഉത്പാദിപ്പിക്കുന്ന കശുവണ്ടി പോലും സംസ്കരണ യൂണിറ്റുകൾക്ക് കിട്ടുന്നില്ല.
    • ഏറെ പാരമ്പര്യമുള്ള കേരള കശുവണ്ടിക്ക് അന്താരാഷ്ട്ര വിപണിയിൽ അതിന്റെ തനിമ നിലനിർത്താനായില്ല. മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിലും ഓൺലൈൻ വിൽപ്പനയിലും ഭൗമസൂചക അംഗീകാരം നേടുന്നതിലുമൊക്കെ പരാജയപ്പെട്ടു.
    • യന്ത്രവത്കരണം, ആധുനികരീതിയിലുള്ള സംസ്കരണരീതികൾ എന്നിവ നടപ്പാക്കുന്നതിൽ പിന്നിലായി.

     

    പരിഹാരം

     

    • ആഭ്യന്തര, ആഗോള വിപണിയിൽ കേരള കശുവണ്ടിയെ പ്രീമിയം ഉത്പന്നമായി അവതരിപ്പിക്കുക.
    • മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുക.
    • ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയുള്ള വില്പനയ്ക്ക് സൗകര്യമൊരുക്കുക.
    • ഇതിനെല്ലാമായി പൊതുമേഖലാ സ്വകാര്യ പങ്കാളിത്തം (പിപിപി) ഉറപ്പാക്കുക.
    • സംസ്കരണത്തിന് ഘട്ടംഘട്ടമായി പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുകയും യന്ത്രവത്കരണം നടപ്പാക്കുകയും ചെയ്യുക.
    • തൊഴിലാളികളുടെ വരുമാനവും സാമൂഹിക സുരക്ഷിതത്വവും ജോലിസാഹചര്യവും മെച്ചപ്പെടുത്തുക.
    • കശുവണ്ടി സംഭരണരീതി കാര്യക്ഷമമാക്കുക. ഇറക്കുമതിക്ക് പകരം മറ്റ് സംസ്ഥാനങ്ങളിൽനിന്നും കശുവണ്ടി സംഭരിക്കാനുള്ള സാധ്യത തേടുക.
    • ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമിയിൽ കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുക.

You may also like