സമീകൃതാഹാരമെന്ന നിലയിൽ പാലിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ, ജൂൺ ഒന്ന് ലോക ക്ഷീരദിനമായി ആചരിക്കുന്നത് .
സമീകൃതമായ പാൽ ആരോഗ്യത്തിന് എന്ന സന്ദേശം ഈ ദിവസം കൈമാറുന്നു.
ദേശീയ ക്ഷീര വികസന ബോർഡിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ പാൽ ഉൽപ്പാദനം 176 .3 മെടിക്ക് ടൺ ആണ്. ഇത് വിവിധ രാജ്യങ്ങളിലെ ആകെ പാൽ ഉൽപ്പാദനത്തിന്റെ 21 ശതമാനം വരും. അടുത്ത വർഷത്തോടെ ഇത് 254.5 മില്യൻ മെടിക്ക് ടണ്ണിലേക്ക് എത്തിച്ചേരുമെന്ന് കണക്കാക്കുന്നു.
പശുവിൻപാലിൽ 87% വെളളവും 13% ഖരരൂപവുമാണ്. ഇതിലടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ലയിക്കുന്ന വിറ്റാമിനുകളെ ഉൽപ്പാദിപ്പിക്കുന്നു.
ശരീരത്തിന്റെ വളർച്ചക്കാവശ്യമായ പ്രോട്ടീൻ, കാർ ബോ ഹൈഡ്രേറ്റ്, ധാതുക്കൾ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നതിനാൽ പാൽ ഒരു സമീകൃതാഹാരമായി കണക്കാക്കുന്നു. ഇന്ന്
ഉൽപ്പാദന ചെലവിന് ആനുപാതികമായി പാലിന് വില ലഭിക്കാത്തത് ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
പാലിന് ഏറ്റവും കൂടുതൽ ഉൽപ്പാദനച്ചെലവ് വരുന്നത് ഇന്ത്യയിൽ കേരളത്തിലാണെന്ന് കണക്കുകൾ കാണിക്കുന്നു.
തദ്ദേശസ്ഥാപനങ്ങൾ വഴി കർഷകർക്ക് മിൽക്ക് ഇൻസന്റീവ് നൽകാനുള്ള പദ്ധതി ക്ഷീര കർഷകർക്ക് ആശ്വാസകരാകും.
1K
Comments are closed.