മാനന്തവാടി: കുറഞ്ഞ ചിലവിൽ ശുദ്ധജല അലങ്കാര മത്സ്യക്കൃഷിയിൽ മികവ് തെളിയുക്കുകയാണ് തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം അസിയമൻസിൽ എ.കെ അബ്ദുൾ അസീസും കുടുംബവും. അരഎറോളം സ്ഥലത്തും വിടിൻ്റെ ടെറസിലുമാണ് 45 ലധികം ഇനം ശുദ്ധജല അലങ്കാര മത്സ്യങ്ങൾ വിജയകരമായി കൃഷി ചെയ്യുന്നത്. കോഴിക്കോട് പെരുമണ്ണ മൂഴിയിലെ കേന്ദ്ര സർക്കാരിൻ്റെ കിഴിലുള്ള ഐസിഎആർ കൃഷി വിക്ജ്ഞാൻ കേന്ദ്രത്തിൽ നിന്നും ലഭിച്ച ശസ്ത്രിയായ പരിശീലനത്തിലാനമാണ് മൽസ്യകൃഷി വിജയകരമാക്കുന്നത്. വിടിന് സമീപത്തെ കുളത്തിലും സ്ക്രാപ്പ്ഡ് റഫ്രിജറേറ്റർ, ഫ്രിഡ്ജ് ബോക്സുകൾ, ബാനറുകൾ, എന്നിവയിലാണ് മത്സ്യകൃഷി നടത്തുന്നത്. ഈ നൂതന കൃഷിക്ക് പിന്തുണയുമായി കുടുംബങ്ങളും ഒപ്പം ഉണ്ട് പ്രത്യേകം സജ്ജമാക്കിയ ഹൈ-ഡെൻസിറ്റി റീ സർക്കുലേഷൻ സിസ്റ്റം വഴിയാണ് ടാങ്കിൽ മത്സ്യം വളർത്തുന്ന നൂതനരീതി നടപ്പാക്കിയിട്ടുള്ളത്.
വീട്ടുവളപ്പിൽ ഒരു സെന്റിൽ 12 മീറ്റർ നീളവും ആറ് മീറ്റർ വീതിയും മൂന്ന് മീറ്റർ താഴ്ച്ചയുമുള്ള കുളത്തിലാണ് ഫിലോപ്പിയോയും രോഹു, കട്ല മത്സ്യം വളർത്തുന്നത്. ഒരേ സമയം അമ്പതിനായിരത്തിലകം മത്സ്യങ്ങളെയാണ് ഇപ്പോൾ വളർത്തുന്നത്.പുതുതായി വിരിയുന്നതും പ്രസവിക്കുന്നതുമായ മൽസ്യ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനും പ്രത്യേകം സൗകര്യം ഒരുക്കായിട്ടുണ്ട്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിച്ച മുപ്പത്തിയഞ്ച് ഇനം ഗപ്പി മൽസ്യത്തിൻ്റെ അപൂർ ശേഖരവും ഇവിടെയുണ്ട്. മത്സ്യക്കുഞ്ഞുങ്ങൾക്ക് ജൈവ ആഹാരം മാത്രം നൽകി ശുദ്ധജലത്തിലാണ് വളർത്തിവരുന്നത്. വെള്ളം ശുദ്ധീകരിക്കുന്നതിന് യന്ത്ര സംവിധാനങ്ങളുണ്ട്. 24 മണിക്കൂറും ടാങ്കിന് സമീപം സ്ഥാപിച്ചിട്ടുള്ള എയർ ഇൻജക്ടർ മുഖേന ഓക്സിജൻ നൽകിക്കൊണ്ടിരിക്കും. ബയോ ഫിൽട്ടറേഷൻ യൂണിറ്റിൽ ശുദ്ധീകരിച്ച് ജലം വീണ്ടും അടിയിലെ ടാങ്കിലെത്തുന്നതാണ് സംവിധാനം. വെള്ളത്തിൽ കലരുന്ന അമോണിയ ഇതുവഴി നീക്കംചെയ്യപ്പെടും. കുഞ്ഞുങ്ങൾ മുതൽ 700 ഗ്രാം വരെ വളർച്ചയെത്തിയ മൽസ്യങ്ങളും ഉണ്ട്.
കാർപ്പ്,മോളി
പ്ലാറ്റി,ഷോ ടൈൽ
ശവറം ഫിഷ്,പ്ലാറ്റിനം റെഡ്,
ചില്ലിമുസൈഖ് ടെമ്പോ, ഇയർഫുൾ റെഡ്.ഫുൾ ബ്ലാക്ക്,
വൈലറ്റ് കിംഗ് കോബ്ര,
ഗ്രാസ്ചില്ലി റെഡ്,ബ്രസീലിയൻ റെഡ്,റെഡ് ലൈസ്,
ഗോർഡൻ ഗപ്പി
എച്ച്ഡി ബ്ലു,
എച്ച്ബി ബ്ലു,
റെഡ് ട്രാഗൺ,
അൽഫാ ടൈഗർ,
സിത്രൂകോയ്,
ടെക്സിടോകോയി,
യെല്ലോടെക്സിടോ
പ്ലാറ്റിനം യെല്ലോ
ആൽബിനോ ചൈനീസ് ഗ്രാസ് എന്നിവയാണ് പ്രധാനപ്പെട്ട ഇനം മൽസ്യങ്ങൾ. വിവിധ വർണ്ണങളിലും വലിപ്പത്തിലുമുള്ള മത്സ്യങ്ങൾ ഏവർക്കും പ്രിയപ്പെട്ടതാണ്. ആവശ്യക്കാർക്ക് ഇവിടെ നിന്നും മത്സ്യക്കുഞ്ഞുങ്ങളെയും അക്വറിയും നിർമ്മിച്ചും നൽകുകുകയും ചെയ്യും. ഇത്രയും സമയം ചിലവഴിച്ച് കഷ്ടപ്പെട്ട് കൃഷിയിറക്കിയിട്ട് മീൻകുഞ്ഞുങ്ങളെ കള്ളൻമാർ കടത്തികൊണ്ടു പോകുന്നത് എറെ വിഷമിപ്പിക്കുന്നതായും തിരുനെല്ലി പോലിസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഇല്ലന്നും അബ്ദുൾ അസിസ് പറയുന്നു.
മൽസ്യക്കൃഷിക്ക് ഒപ്പം മിച്ചം വരുന്ന സ്ഥലത്ത് ഔഷധ സസ്യങ്ങളും പഴവർഗ്ഗങ്ങളുടെ സംരക്ഷണം കുടിയുണ്ട്. നിർത്തും പരിസ്ഥിതി സൗഹൃദമായി വേണം കൃഷികൾ എന്ന് അബ്ദുൾ അസിസിന് നിർബന്ധമുണ്ട്. ഏലം,ഗ്രാമ്പൂ,ജാതി,മാങ്കോസ്റ്റീൻ,റംബുട്ടാൻ,നെല്ലി, കൊക്കോ,കാപ്പി,പ്ലംസ്, കുടംപുളി മുതൽ നിരവധിയിനങ്ങൾ ഇനിയുമുണ്ട് തോട്ടത്തിലുണ്ട്.
ബിജു കിഴക്കേടം