സ൦സ്ഥാനത്തെ കോഴിവില വർദ്ധനവ് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ 80 മുതൽ 100 രൂപവരെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വിലക്കയറ്റത്തെ തുടർന്ന് ഹോട്ടലുടമകൾ കോഴി ഇറച്ചി ഉല്പന്നങ്ങളുടെ നിർമ്മാണ- വിപണന൦ നിർത്താനുള്ള തീരുമാനങ്ങളിലേയ്ക്ക് വരെ കാര്യങ്ങൾ പോകുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതു൦ തീറ്റവിലക്കയറ്റവുമെല്ലാം കോഴിവളർത്തൽ മേഖലയെ തളർത്തിയതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം.
ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 230 മുതൽ 240 വരെയാണ് വിവിധ ജില്ലകളിലെ വില. ഒരാഴ്ച മു൩ുവരെ 120 -130 നിലയിലായിരുന്നിടത്താണ് ഈ വർദ്ധന.
ഉയർന്ന ഉൽപാദനച്ചെലവാണ് ഇപ്പോൾ കോഴിക്കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 50 കിലോ കോഴിതീറ്റയ്ക്ക് ചാക്കിന് ഏകദേശം 1500 രൂപയായിരുന്ന വില ഇപ്പോൾ 2000–2200 രൂപയിലാണ്. ലോക്ഡൗൺ മുന്നിൽക്കണ്ട് എപ്രിൽ അവസാന വാരം മുതൽ കേരളത്തിലെ പല കർഷകരും ഫാമിൽ പുതിയ കോഴിക്കുഞ്ഞുങ്ങളെ എത്തിക്കുന്നതിൽനിന്നു വിട്ടുനിന്നു. തീറ്റവില ഉയർന്നതിനാലും ലോക്ഡൗണിൽ വിൽപന ഇടിവ് ഉണ്ടാകുമെന്നു മുന്നിൽക്കണ്ടുമായിരുന്നു ഈ വിട്ടുനിൽക്കൽ. കോഴിക്കർഷകർ കുഞ്ഞുങ്ങളെ നിക്ഷേപിക്കാതെ വിട്ടുനിന്നാൽ മാർക്കറ്റിൽ ലഭ്യത കുറയും, അതനുസരിച്ച് വിലക്കയറ്റം ഉണ്ടാവുന്നത് സ്വാഭാവികം.
ഏപ്രിൽ ആദ്യവാരങ്ങളിൽ 50 രൂപ വിലയുണ്ടായിരുന്ന ഇറച്ചിക്കോഴിക്കുഞ്ഞിന് ഇപ്പോൾ 20–22 രൂപയാണ് വില. ഏപ്രിൽ അവസാന വാരം 10 രൂപയിൽത്താഴെ വില വന്നിരുന്നു. കർഷകർ കുഞ്ഞുങ്ങളെ വാങ്ങാതിരുന്നതാണ് നഷ്ടം സഹിച്ചും വില കുറയ്ക്കാൻ ഹാച്ചറിയുടമകൾ നിർബന്ധിതരായത്.
ഒരുഭാഗത്ത് കർഷകർ തീറ്റവിലക്കയറ്റംകൊണ്ട് ബുദ്ധിമുട്ടുമ്പോൾ മറുഭാഗത്ത് ചില്ലറവ്യാപാരികൾ കോഴിവിലയിൽ ബുദ്ധിമുട്ടുകയാണ്. വില ഉയർന്നതിനാൽ കോഴിയിറച്ചി ഉപഭോക്താക്കളു൦ കുറയു൦.
Comments are closed.